വിവിധ രാജ്യങ്ങളിലും സമൂഹങ്ങളിലും വിവാഹവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ആഘോഷങ്ങളും ആചാരങ്ങളുമാണ് നിലനിൽക്കുന്നത്. ചിലയിടത്ത് വിവാഹങ്ങൾ ആഡംബരമായി നടത്തുമ്പോൾ മറ്റു ചിലയിടങ്ങളിൽ ആർഭാടങ്ങളില്ലാതെ നടത്തപ്പെടുന്നു.
ചില വിവാഹചടങ്ങുകളിൽ വരന് നിർബന്ധിതമായി ചില കാര്യങ്ങൾ ചെയ്യേണ്ടി വരുന്നു.വധുവിന് വിലപിചിപ്പുള്ള സമ്മാനങ്ങളോ പണമോ നൽകുന്നവരുമുണ്ട്. ഇത്തരം ചില അപൂർവമായ വിവാഹ ചടങ്ങുകൾ നടക്കുന്ന ഗോത്ര സമൂഹമാണ് ഫുലാനി ഗോത്ര വിഭാഗം, പശ്ചിമാഫ്രിക്കൻ പ്രദേശങ്ങളിലെ ഏറ്റവും വലിയ വംശീയ വിഭാഗങ്ങളിലൊന്നാണ് ഫുലാനികൾ. നീഗ്രോ കർഷകരുടെയും പിൻഗാമികളാണ് ഇവരെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദക്ഷിണ സുഡാൻ, മധ്യ ആഫ്രിക്ക, പശ്ചിമാഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിൽ ഇവർ കാണപ്പെടുന്നു. പടിഞ്ഞാറൻ പ്രദേശങ്ങളിൽ മുസ്ലീങ്ങളായി മാറിയ ആദ്യ വിഭാഗമാണ് ഫുലാനികൾ.
ഇവരുടെയിടയിൽ കർശനമായ നിയമവ്യവസ്ഥയാണ് നിലനിൽക്കുന്നത്. ഇതിൽ അച്ചടക്കം, കഠിനാധ്വാനം, മറ്റുള്ളവരോടുള്ള ബഹുമാനം, ജ്ഞാനം, ആതിഥ്യമര്യാദ എന്നിവ ഉൾപ്പെടുന്നു. , ഫുലാനികൾക്കിടയിലെ വിവാഹവുമായി ബന്ധപ്പെട്ട ഒരു ആഘോഷമാണ് ഷാരോ ഫെസ്റ്റിവൽ. അവിടെ ഒരു പെൺകുട്ടിയെ വരനെ ഏൽപ്പിക്കുന്നതിന് മുൻപ് മുമ്പ് പുരുഷൻ്റെ ശക്തിയും ധൈര്യവും പരീക്ഷിക്കുപ്പെടുന്ന ആഘോഷമാണ് ഷാരോ ഫെസ്റ്റിവൽ. യുവതിക്കായി ഒന്നിൽ കൂടുതൽ പുരുഷൻമാർ രംഗത്ത് വന്നാൽ അവർ പരസ്പരം ക്രൂരമായി മർദ്ദനത്തിന് ഇരയാക്കപ്പെചും. കരയാനോ പ്രതികരിക്കാനോ പാടില്ല. എത്രമാത്രം വേദന സഹിക്കുന്നവനും സഹിഷ്ണതയുമുള്ളവനാണ് പുരുഷനെല്ലെങ്കിൽ അവനായിരിക്കും പെൺകുട്ടിയെ ഭാര്യയായി ലഭിക്കുക,. മത്സരത്തിന് ആരുമില്ലെങ്കിൽ സ്വയം ചാട്ടവാറിന് അടിക്കണം. ഫുലാനികൾക്കിടയിൽ ശൈശവ വിവാഹം അനുവദനീയമാണ്്. അതിനാൽ പെൺകുട്ടിയെ ഇഷ്ടപ്പെടുന്ന പുരുഷൻമാർ ൽാരോ ഫെസ്റ്റിവലിൽ പരസ്പരം ഏറ്റുമുട്ടുന്നു.
ആക്രോശിക്കുകയോ കണ്ണുകൾ അടയ്ക്കുകയോ കരുണയ്ക്കായി യാചിക്കുകയോ ചെയ്യാതെ മർദ്ദനം അവർ സഹിക്കണം. കൂടാതെ വിജയിക്കുന്നത് വരെ ചാട്ടവാറടി തുടരുകയും വേണം സർക്കാർ തലത്തിലും ജനങ്ങളുടെ ഇടപെടലും ഉണ്ടായിട്ടും ഈ സമ്പ്രദായം ഇന്നും ഗ്രാമപ്രദേശങ്ങളിൽ തുടർന്നു വരുന്നു.
സമീപകാലത്ത് വടക്കൻ നൈജീരിയയിലെ കത്സിന സംസ്ഥാനത്തിൽ ഇത്തരത്തിൽ മർദ്ദനമേറ്റയാൾ മരിച്ചിരുന്നു. മുതുകിൽ കൊള്ളേണ്ട അടി തലയ്ക്കേറ്റതാണ് ഇയാളുടെ മരണതതിന് ഇടയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |