കൽപ്പറ്റ: പൂക്കോട് വെറ്ററിനറികോളേജിലെ ബി.വി.എസ് .സി രണ്ടാംവർഷ വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥിന്റെ(20) മരണത്തിൽ എസ്എഫ്ഐയ‌്ക്ക് രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതല്ലെന്നും, എസ്എഫ്‌ഐ നേതാക്കൾ കൊലപ്പെടുത്തിയതാണെന്നും സന്ദീപ് ആരോപിച്ചു. ആ അമ്മക്കും അച്ഛനും ഈ ജീവിതത്തിൽ ഇനി ഒരു ദിവസമെങ്കിലും മകനെ ഓർത്ത് കരയാതെ ജീവിക്കാനാകുമോ എന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
''ഏറെ പ്രതീക്ഷയോടെ സ്‌നേഹിച്ചും ശാസിച്ചും വളർത്തിയ പ്രിയ മകന്റെ ചേതനയറ്റ ശരീരമാണ് കോളേജിൽ നിന്നും ആ അമ്മക്കും അച്ഛനും കിട്ടുന്നത്. മിടുമിടുക്കനായ ആ വിദ്യാർത്ഥി ആത്മഹത്യ ചെയ്തതല്ല, എസ്എഫ്‌ഐ നേതാക്കൾ കൊലപ്പെടുത്തിയതാണ്. അവന്റെ പ്രവർത്തനം ആ കലാലയത്തിൽ എസ്എഫ്‌ഐക്ക് ബുദ്ധിമുട്ടുണ്ടാക്കിയപ്പോൾ കൊന്നുകളഞ്ഞതാണ്. ആ അമ്മക്കും അച്ഛനും ഈ ജീവിതത്തിൽ ഇനി ഒരു ദിവസമെങ്കിലും മകനെ ഓർത്ത് കരയാതെ ജീവിക്കാനാകുമോ ? ക്രൂരതേ നിന്റെ പേരോ എസ്എഫ്‌ഐ?''- സന്ദീപിന്റെ കുറിപ്പ്.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. പരസ്യ വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഘത്തിൽപ്പെട്ടവരാണിവർ. തിരുവനന്തപുരം പാലക്കണ്ടിയിൽ രെഹാൻ ബിനോയ്(20), കൊഞ്ചിറവിള വിജയമ്മ നിവാസിൽ എസ്.ഡി. ആകാശ് (22), നന്ദിയോട് ശ്രീനിലയം ആർ.ഡി. ശ്രീഹരി(23), ഇടുക്കി രാമക്കൽ മേട് പഴയടത്ത് വീട്ടിൽ എസ്.അഭിഷേക്(23), തൊടുപുഴ മുതലക്കോടം തുറക്കൽ പുത്തൻപുരയിൽ ഡോൺസ് ഡായ് (23), സുൽത്താൻ ബത്തേരി ചുങ്കം തെന്നിക്കോട് ബിൽഗേറ്റ്സ് ജോഷ്വ(23) എന്നിവരെയാണ് ഡിവൈ.എസ്.പി ടി.എൻ.സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയത്. എന്നിവരെയാണ് കൽപ്പറ്റ ഡിവൈ.എസ്.പിയായ ടി.എൻ സജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മൊത്തം 20ലേറെ പ്രതികളുണ്ട്. റാഗിംഗിനെ തുടർന്ന് കോളേജിൽ നിന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട 12 പേരിൽ ഉൾപ്പെട്ടവരല്ല അറസ്റ്റിലായവർ. സസ്‌പെൻഡ് ചെയ്യപ്പെട്ടവർ ഒളിവിലാണ്.
സംഭവം ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. എന്നാൽ അതിനു മുൻപ് മൂന്നുദിവസം തുടർച്ചയായി ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ട്. ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306 ,323, 324, 341,342 കൂടാതെ റാഗിംഗ് സെക്ഷൻ 3 ,4
പ്രകാരവുമാണ്‌കേസ്. അന്യായമായി തടഞ്ഞുവെക്കൽ, ആത്മഹത്യാ പ്രേരണ, മാരകമായ മർദ്ദനം തുടങ്ങിയവയാണ് കുറ്റങ്ങൾ. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു. തിരുവനന്തപുരം നെടുമങ്ങാട് കൊറക്കോട് പവിത്രം വീട്ടിൽ ജയപ്രകാശ് ഷീബ ദമ്പതികളുടെ മകനാണ് സിദ്ധാർത്ഥ്.
ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോളേജിലെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഒരു സംഘം വിദ്യാർത്ഥികൾ
ഹോസ്റ്റലിലും കോളേജിന് പിന്നിലെ കുന്നിൻമുകളിലുമായി മൂന്ന് ദിവസം തുടർച്ചയായി ക്രൂരമായി മർദ്ദിച്ചത്. 150 ഓളം വിദ്യാർത്ഥികൾക്കിടയിൽ വച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. ഭക്ഷണംപോലും നൽകിയില്ലെന്നും ആരോപണമുണ്ട്. വീട്ടിലേക്കുപോകാൻ എറണാകുളംവരെ എത്തിയ സിദ്ധാർത്ഥിനെ തിരിച്ചുവിളിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |