SignIn
Kerala Kaumudi Online
Saturday, 27 July 2024 6.16 AM IST

'ഞാൻ സൗഹൃദമത്സരത്തിന്റെ ആദ്യ രക്തസാക്ഷി' -പി.എം.മാത്യൂ

sad

കോട്ടയം:കേരളാകോൺഗ്രസ് സീനിയർനേതാവാണ് മുൻ കടുത്തുരുത്തി എം.എൽഎ കൂടിയായ പി.എം.മാത്യൂ മാണി ഗ്രൂപ്പ് ജനറൽ സെക്രട്ടറിയായിരുന്നു ഇപ്പോൾ ഉന്നതാധികാര സമിതി അംഗമാണെങ്കിലും . പാർട്ടി അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ സ്വയം വിശ്രമാവധിയിലാണെന്നാണ് പി.എം . മാത്യു പറയുന്നത്.

? പഴയ കാല തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെയായിരുന്നു.

1991ലാണ് കടുത്തുരുത്തിയിൽ മത്സരിച്ചു എം.എൽഎയായത്. പണക്കൊഴുപ്പല്ല . ആത്മാർത്ഥതയുള്ള പ്രവർത്തകർ ആയിരുന്നു അന്നത്തെ ശക്തി.അവർ വീട് കയറും സ്വന്തമായ് പണം ചെലവഴിച്ച് പോസ്റ്ററും ചുവരെഴുത്തും. നടത്തും. . ഇന്ന് തിരഞ്ഞെടുപ്പ് ജയിക്കാൻ കോടികൾ വേണം..ഒപ്പമണ്ടെന്നു കരുതുന്നവരുടെ കുതികാൽ വെട്ടും പ്രതീക്ഷിക്കണം.

? കുതികാൽ വെട്ടിന്റെ അനുഭവമുണ്ടോ.

1996ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ് കടുത്തുരുത്തിയിൽ മത്സരിച്ചു തോറ്റത് കുതികാൽ വെട്ടു കൊണ്ടായിരുന്നു . സൗഹൃദമത്സരമെന്ന ഓമനപ്പേരായിരുന്നു അതിന് മാണി ഗ്രൂപ്പ് ഇട്ടത്. 140 സീറ്റിലേക്ക് സ്ഥാനാർത്ഥികളെ യു.ഡിഎഫ് കൺവീനർ കെ.ശങ്കരനാരായണൻ പ്രഖ്യാപിച്ചതനുസരിച്ച് കടുത്തുരുത്തിയിൽ ജേക്കബ് ഗ്രൂപ്പിന്റെ സ്ഥാ നാർത്ഥി ഞാനായിരുന്നു. എൽ.ഡി.എഫിലെ എതിരാളി മോൻസ് ജോസഫും. മുന്നണി മര്യാദ ലംഘിച്ചു കടുത്തുരുത്തി സീറ്റിന് മാണി ഗ്രൂപ്പ് അവകാശവാദമുന്നയിച്ചു. ഇടുക്കി നൽകി തർക്കം പരിഹരിച്ചെങ്കിലും കടുത്തുരുത്തിയിൽ പി.സി തോമസിനെ സ്വതന്ത്രസ്ഥാനാർത്ഥിയാക്കി മാണി ഗ്രൂപ്പ് നിറുത്തി. സൗഹൃദമത്സരമെന്ന ഓമനപ്പേരായിരുന്നു നൽകിയത്. ത്രികോണമത്സരത്തിൽ മോൻസ് ജയിച്ചു. മാണിഗ്രൂപ്പ് നിറുത്തിയ പി.സി തോമസ് മൂന്നാം സ്ഥാനത്തായി. പരസ്പരം കാലുവാരി എട്ടു സീറ്റിലാണ് യു.ഡിഎഫ് തോറ്റത് . . ഇ.കെ.നായനാരുടെ നേതൃത്വത്തിൽ ഇടതു മുന്നണിയെ അധികാരത്തിലെത്തിച്ചത് ഈ സൗഹൃദമത്സരമായിരുന്നു ആദ്യ രക്തസാക്ഷി ഞാനും .

? ഇന്ന്കേരളാകോൺഗ്രസിന്റെ പ്രസക്തി എന്താണ്.

ഇന്ത്യയിലെ ആദ്യ പ്രാദേശിക പാർട്ടിയാണ്.കേരളാ കോൺഗ്രസ് . ആദ്യ തിരഞ്ഞെടുപ്പിൽ 25 സീറ്റു വരെ ലഭിച്ചിരുന്നു . നേതാക്കളുടെ അധികാര മോഹത്താൽ പലതവണ പിളർന്നു പല കക്ഷണങ്ങളാകാതിരുന്നെങ്കിൽ ഇന്ത്യൻരാഷ്ടീയത്തിൽ നിർണായക ശക്തിയായേനേ. ഇന്ന് കേരളരാഷ്ടീയത്തിൽ വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PMM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.