ഇടുക്കി: മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. രാജമലയിൽ തമിഴ്നാട് സർക്കാർ ബസിന്റെ ചില്ല് തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആനയിപ്പോൾ വനത്തിനുള്ളിലാണെന്നാണ് വനംവകുപ്പ് പറയുന്നത്.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് പ്രദേശത്ത് പടയപ്പയുടെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മൂന്നാർ - മറയൂർ അന്തർസംസ്ഥാന പാതയിൽ ആന കാറും ബൈക്കും തകർത്തിരുന്നു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്.
മൂന്നാർ സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. തേയിലക്കാട്ടിനുള്ളിൽ മറ്റ് രണ്ട് ആനകൾ നിൽക്കുന്നത് കണ്ട് ഫോട്ടോയെടുക്കാൻ വണ്ടി നിർത്തിയതായിരുന്നു. ഇതിനിടയിലാണ് പടയപ്പ എത്തിയത്. ആന കൊമ്പുകൊണ്ട് കാറിൽ അമർത്തി. കാറിന്റെ മുകൾ വശം തകർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |