SignIn
Kerala Kaumudi Online
Sunday, 28 April 2024 8.24 PM IST

സദ്ഗുരുവിന്റെ മഹാശിവരാത്രി ആഘോഷം

jag

കോയമ്പത്തൂർ:സദ്ഗുരുവിന്റെ ഇഷാ ഫൗണ്ടേഷൻ ആസ്ഥാനത്ത് മഹാശിവരാത്രി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. സദ്ഗുരുവിന്റെ സാന്നിദ്ധ്യത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷപരിപാടികളിൽ ലോകമെമ്പാടുമുള്ള 14കോടി ആളുകൾ ഓൺലൈനിലൂടെ തത്സമയം പങ്കാളികളായി. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും പത്നി സുധേഷ് ധൻകറും പങ്കെടുത്തു. ചടങ്ങിൽ ഉപരാഷ്‌ട്രപതി വിളക്കു കൊളുത്തി.

ആദിയോഗി പ്രതിമയ്‌ക്ക് മുന്നിൽ നടന്ന ആഘോഷത്തിൽ രാജ്യമെമ്പാടും നിന്നെത്തിയ ആയിരക്കണക്കിന് ആളുകളും 72 രാജ്യങ്ങളിൽ നിന്നുള്ള 1900 പേരും പങ്കെടുത്തു. ഇന്നലെ വൈകിട്ട് ആറു മുതൽ ഇന്ന് പുലർച്ചെ ആറു വരെ നടന്ന പരിപാടികൾ സദ്ഗുരുവിന്റെ യൂ ട്യൂബ് ചാനലിലൂടെയും വിവിധ ചാനലുകളിലൂടെയും ലോകമെമ്പാടും 22 ഭാഷകളിൽ തത്സമയം സംപ്രേഷണം ചെയ്തു. സദ്ഗുരു നയിച്ച ധ്യാനവും പ്രശസ്ത കലാകാരന്മാരടെ നൃത്ത,​ സംഗീത പരിപാടികളും യോഗയുടെ ആവിർഭാവം വിശദീകരിക്കുന്ന ആദിയോഗി ദർശനം എന്ന വീഡിയോ ഇമേജിംഗ് പ്രദർശനവും നടന്നു.

വിശ്വാസികളെ അർദ്ധരാത്രിയിലും ബ്രാഹ്മ മുഹൂർത്തത്തിലും സദ്ഗുരു ധ്യാനങ്ങളിലൂടെ നയിച്ചു. ഈ മുഹൂർത്തത്തിൽ നട്ടെല്ല് നിവർന്നിരിക്കേണ്ടതിന്റെ പ്രാധാന്യം സദ്ഗുരു വിശദീകരിച്ചു. 22 ഭാഷകളിൽ ശിവരാത്രി ആശംസകൾ നേരുന്ന വീഡിയോ ഫൗണ്ടേഷൻ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കിട്ടിരുന്നു.

കലാകാരന്മാരായ ശങ്കർ മഹാദേവൻ, ഗുരുദാസ് മാൻ, പവൻദീപ് രാജൻ, രതിജിത്ത് ഭട്ടാചാർജീ, മഹാലിംഗം, മൂറലാൽ മർവാഡ, റാപ്പ് സംഗീതജ്ഞരായ ബ്രോദാ വി, പാരഡോക്സ്, എംസി ഹീം, ധാരാവി പ്രൊജക്‌ട് എന്നിവരും ഫ്രഞ്ച് സംഗീതജ്ഞരും പരിപാടികൾ അവതരിപ്പിച്ചു. ധ്യാനലിംഗത്തിൽ നടന്ന മൂലകങ്ങളുടെ ശുദ്ധീകരണത്തിനുവേണ്ടിയുള്ള ശക്തമായ യോഗ പ്രക്രിയയായ പഞ്ചഭൂത ആരാധനയിലൂടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.

രാജ്യത്ത് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വലിയ സ്ക്രീനുകളിൽ പരിപാടികൾ സംപ്രേഷണം ചെയ്തു.

ന്യൂയോർക്കിലെ ടൈസ് സ്ക്വയർ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ആഘോഷങ്ങൾ നടന്നു. ദീപപ്രഭയിൽ മുങ്ങി ശിവശംഭോ മന്ത്രങ്ങൾ മുഴങ്ങുന്ന ടൈംസ് സ്‌ക്വയറിന്റെ വീഡിയോ സദ്ഗുരു എക്സിൽ പോസ്റ്റ് ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SADGURU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.