SignIn
Kerala Kaumudi Online
Sunday, 28 April 2024 4.27 AM IST

ഒന്നല്ല,​ രണ്ട് സീറ്റുകൾ; ലോക്സഭാ തിരഞ്ഞടുപ്പിൽ കേരളത്തിൽ ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് സർവേഫലം,​ യു ഡി എഫിന് 14 സീറ്റുകളിൽ വിജയം

d

ന്യൂഡൽഹി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേഫലം പുറത്ത്. ദേശീയ മാദ്ധ്യമമായ ന്യൂസ് 18 നെറ്റ്‌വർക്ക് 21 സംസ്ഥാനങ്ങളിൽ നടത്തിയ മെഗാ ഒപ്പീനിയൻ പോളിലാണ് കേരളത്തിൽ ബി.ജെ.പി രണ്ട് സീറ്റു നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. എൻ.ഡി.എ കേരളത്തിൽ രണ്ട് സീറ്റ് നേടുമെന്നാണ് സർവേയിൽ പറയുന്നത്.

യു.ഡി.എഫ് ഇത്തവണ 14 സീറ്റിൽ ഒതുങ്ങും. കഴിഞ്ഞ തവണ യു.ഡി.എഫ് 19 സീറ്റുകളാണ് നേടിയത്. 2019ൽ ഒരു സീറ്റിൽ ഒതുങ്ങിയ എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ 4 സീറ്റിൽ വിജയിക്കുമെന്നും സർവേ പ്രവചിക്കുന്നു.

കേരളത്തിൽ എൻ.ഡി.എയ്ക്ക് 18 ശതമാനം വോട്ടുകൾ ലഭിക്കും. യു.ഡി.എഫിന് 47 ശതമാനം വോട്ടുകളും എൽ.ഡി.എഫിന് 35 ശതമാനം വോട്ടുകളും ലഭിക്കും. 21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സർവേഫലമാണ് ഇന്നും നാളെയുമായി ന്യൂസ് 18 പുറത്തുവിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LOKSABHA ELECTION, ELECTION, PARLIAMENT ELECTION, BJP, NDA, LDF, UDF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.