SignIn
Kerala Kaumudi Online
Sunday, 28 April 2024 12.33 PM IST

നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകും,​ അനുകൂലിച്ച് 59 ശതമാനം പേർ,​ രാഹുൽ ഗാന്ധിക്ക് 21 ശതമാനം പേരുടെ പിന്തുണമാത്രം,​ സ‌ർവേഫലം പുറത്ത്

kk

ന്യൂുഡൽഹി: മൂന്നാംതവണയും നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തിൽ എത്തുമെന്ന് ന്യൂസ് 18 സർവേ പ്രവചനം. 21 സംസ്ഥാനങ്ങളിലെ 518 ലോക്‌സഭാ മണ്ഡലങ്ങളിൽ നടത്തിയ മെഗാ ഒപ്പീനിയൻ പോളിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം നടത്തിയിരിക്കുന്നത്. മൂന്നാം തവണയും നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 59 ശതമാനം പേർ അഭിപ്രായപ്പെട്ടു. രാജ്യത്തെ ഏറ്റവും കരുത്തുറ്റ നേതാവായാണ് മോദിയെ സർവേയിൽ പങ്കെടുത്തവർ കണക്കാക്കുന്നത്.

രണ്ടാം സ്ഥാനത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എത്തി. 21 ശതമാനം പേരാണ് രാഹുലിനെ അനുകൂലിക്കുന്നത്. തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേ‌ജ്‌രിവാൾ മൂന്നാംസ്ഥാനത്ത് എത്തി. ഇരുവർക്കും 9 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. 2014ൽ ആദ്യമായി പ്രധാനമന്ത്രിയായ നരേന്ദ്രമോദി 2019ലും പ്രധാനമന്ത്രി പദത്തിലെത്തി

2024 ഫെബ്രുവരി 12 മുതൽ മാർച്ച് ഒന്നു വരെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലായാണ് സർവേ സംഘടിപ്പിച്ചത്. 11 വ്യത്യസ്ത ഏജൻസികളുടെ നേതൃത്വത്തിലായിരുന്നു സർവേ. കേരളത്തിൽ എൻ.ഡി.എ രണ്ട് സീറ്റുകൾ നേടുമെന്നും സർവേ പ്രവചിക്കുന്നു. യു.ഡി.എഫ് 14 സീറ്റുകളും എൽ.ഡി.എഫ് 4 സീറ്റും നേടുമെന്നും സർവേയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, LOKSABHA ELECTION 2024, ELECTION 2024
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.