SignIn
Kerala Kaumudi Online
Sunday, 28 April 2024 10.18 PM IST

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു, അദാനിയും റിലയൻസും പട്ടികയിലില്ല

d

ന്യൂഡൽഹി : സുപ്രീംകോടതി വിധിക്ക് പിന്നാലെ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തിരഞ്ഞടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ നൽകിയ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്. രണ്ട് ഭാഗങ്ങളായാണ് വിവരങ്ങൾ നൽകിയിട്ടുള്ളത്. ഒന്നാംഭാഗത്തിൽ ബോണ്ട് വാങ്ങിയവരുടെയും രണ്ടാംഭാഗത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങളാണുള്ളത്.

ഐ.ടി.സി. എയർടെൽ, സൺഫാർമ, ഇൻഡിഗോ, എം.ആർ.എഫ്, വേദാന്ത, മുത്തൂറ്റ് പിനാൻസ്, ഡി.എൽ.എഫ്, അംബുജ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികൾ പട്ടികയിലുണ്ട്. അതേസമയം അദാനി, റിലയൻസ് തുടങ്ങിയ കമ്പനികളുടെ പേരുകൾ പട്ടികയിലില്ല. വാക്സിൻ കമ്പനിയായ ഭാരത് ബയോടെക്, നിരവധി ഖനി കമ്പനികൾ തുടങ്ങിയവയും ഇലക്ടറൽ ബോണ്ടിലൂടെ കോടികൾ സംഭാവന നൽകി. സാന്റിയോഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് 200 കോടിയിലധികം രൂപ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകി.

ആയിരം കോടിയിലധികം രൂപയുടെ ബോണ്ടുകൾ സാന്റിയാഗോ മാർട്ടിന്റെ കമ്പനികൾ വാങ്ങിക്കൂട്ടി, ഡോ. റെഡ്ഡീസ്, മേഘ എൻജിനിയറിംഗ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും 980 കോടി വാങ്ങി. സാന്റിയാഗോ മാർട്ടിന്റെ കമ്പനിക്കെതിരെ നേരത്തെ ഇ.ഡി നടപടിയുണ്ടായിരുന്നു. മേഘ എൻജിനീയറിംഗിനെതിരെയും ആദായനികുതി വകുപ്പും നടപടിയുണ്ടായിരുന്നു, ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ കമ്പനികളിൽ സാന്റിയാഗോ മാർട്ടിന്റെ കമ്പനിയാണ് മുന്നിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, EC, ELECTION COMMISSION, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.