ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെല് കണക്കുകൾ നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനും ഇലക്ഷ എക്സ്പെൻഡിച്ചർ മോണിറ്ററിംഗ് സംവിധാനം ഇടുക്കി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷകർ, ഫ്ലൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം എന്നിവയും തുടങ്ങിയതായി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി വാഹനപരിശോധന സമയത്ത് പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. 50,000 രൂപയിൽ കൂടുതൽ പണം കൈവശം കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കരുതണം. ആഭരണങ്ങൾ. സമ്മാനങ്ങൾ, മറ്റു സാമഗ്രികൾ എന്നിവ കൈവശം വച്ചിരിക്കുന്നവരും യാത്രാവേളയിൽ രേഖകൾ കരുതണം.
സ്ഥാനാർത്ഥികളാകുന്നവർ പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടതിനൽ പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എത്തുന്ന സ്ഥാനാർത്ഥികൾക്ക് അതിനുള്ള സൗകര്യം എല്ലാ ബാങ്കുകളും ഏർപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. പ്രചരണ സാമഗ്രികൾ പ്രിന്റ് ചെയ്യുന്നതിന് ഏൽപ്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷൻ ഫോം വാങ്ങേണ്ടതും അതിന്റെ ഒരു പകർപ്പ് ജില്ലാ ഇലക്ഷൻ ഓഫീസർ ആയ കളക്ടർക്ക് സമർപ്പിക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് പ്രതാരണ സാമഗ്രികളിൽ പ്രിന്റർ, പബ്ലിഷർ, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങൾ ഉൾക്കൊള്ളിക്കേണ്ടതാണ്. പ്രചാരണ സാമഗ്രികൾ അടിക്കുന്ന പ്രിന്റിംഗ് പ്രസുകൾ ആ വിവരവും ഓഡിറ്റോറിയങ്ങളുടെയും കൺവെൻഷൻ സെന്ററുകളുടെയും ഉടമസ്ഥർ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്കു ചെയ്യുന്ന വിവരവും എത്രയും വേഗം അറിയിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |