ചങ്ങരംകുളം: കടുത്ത ജലക്ഷാമത്തിനിടയിൽ പൊന്നാനി കോൾമേഖലയിൽ കോൾ പടവുകളിൽ പുഞ്ചകൊയ്ത്തിന് തുടക്കമായി. നന്നീമുക്ക് നീലയിൽ പടവ്,ചെറവല്ലൂർ േെക്കകെട്ട്,പുറംകോൾ എന്നീ കോൾ പടവുകളിലാണ് കൊയ്ത്ത് ആരംഭിച്ചത്. എടമ്പാടം കോൾ പടവിൽ ഇതിനോടകം കൊയ്ത്ത് പൂർത്തിയായി. നേരത്തെ കൃഷിയിറക്കിയ കോൾപടവുകളിലാണ് ഇപ്പോൾ കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. പൊന്നാനി കോൾ മേഖലയിലെ പല കോൾ പടവുകളും രൂക്ഷമായ ജല ക്ഷാമം നേരിടുകയാണ്. തോടുകളും ജല സംഭരണികളും വറ്റി വരണ്ട അവസ്ഥയിലാണ്. ചില കോൾ പടവുകളിൽ ഇതിനോടകം നെൽ ചെടികൾ വരൾച്ച ബാധിച്ച് കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. വേനൽ മഴ മാത്രമാണ് ഈ മേഖലയിൽ കർഷകർക്ക് ഇനി ഏക ആശ്രയം. കനത്ത ചൂടും കാലാവസ്ഥ വ്യതിയാനവും വേനൽ മഴയുടെ അഭാവവുമാണ് പുഞ്ച കർഷർക്ക് തിരിച്ചടിയായത്.അവശേഷിക്കുന്ന കോൾ പടവുകളിൽ കരിഞ്ഞുനങ്ങാതെ നെൽചെടികൾ കൊയ്‌തെടുക്കാനായാലും വിളവ് ഗണ്യമായി കുറയുമെനാണ് കർഷകർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |