കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷയിൽ വിജയിച്ചെന്ന വിവാദത്തെ തുടർന്ന് എറണാകുളം മഹാരാജാസ് അദ്ധ്യാപകനെതിരെ സ്വീകരിച്ച അച്ചടക്കനടപടികൾ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേചെയ്തു. കളമശേരി പോളിടെക്‌നിക്കിലേക്ക് സ്ഥലംമാറ്റപ്പെട്ട ഡോ. ആൽസൻ മാർട്ടിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. അച്ചടക്കനടപടിയുടെ സാധുതയടക്കമുള്ള കാര്യങ്ങളിൽ ഏപ്രിൽ 11നകം വിശദീകരണം നൽകാൻ കോളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറോട് നിർദ്ദേശിച്ച ട്രൈബ്യൂണൽ അതുവരെ നടപടികൾ തടഞ്ഞു. ഇന്റഗ്രേറ്റഡ് ആർക്കിയോളജി പരീക്ഷാഫലം വന്നപ്പോൾ അതിൽ ആർഷോയും ഉൾപ്പെട്ടതായി ചില വിദ്യാർത്ഥികൾ പരാതി പറഞ്ഞെന്ന് അദ്ധ്യാപകരുടെ വാട്‌സ്ആപ് ഗ്രൂപ്പിൽ അറിയിക്കുക മാത്രമാണുണ്ടായതെന്ന് ഹർജിക്കാരൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |