മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന തരത്തിലുളള നിരവധി സംഭവങ്ങൾ വാർത്തകളായും വീഡിയോകളായും സോഷ്യൽമീഡിയയിലൂടെ കണ്ടിട്ടുളളവരാണ് നമ്മൾ. എന്നാൽ ഒരു മൃഗത്തെ സ്വന്തം ദൈവമായി കാണുന്ന ഒരു വിഭാഗം നമ്മുടെ ലോകത്തിലുണ്ട്. ദക്ഷിണ സുഡാനിലെ മുണ്ടാരി ഗോത്ര വിഭാഗത്തിന്റെ ചില വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
പശുക്കളെ ദൈവത്തിന് തുല്യമായാണ് ഈ വിഭാഗം പരിഗണിക്കുന്നത്. പ്രത്യേകിച്ച് അങ്കോല വാതുഷിയിനത്തിൽപ്പെട്ട പശുക്കളെ മുണ്ടാരി ജനത ഭാഗ്യമായാണ് കണക്കാക്കുന്നത്. ഒരു പശുവിന് 41,000 രൂപവരെ ഇവിടെ വിലമതിപ്പുണ്ട്. അതിനാൽ തന്നെ വിശേഷ അവസരങ്ങളിൽ മുണ്ടാരി ജനത അങ്കോലയിനത്തിൽപ്പെട്ട പശുക്കളെ സമ്മാനമായും സ്ത്രീധനമായും വരെ നൽകാറുണ്ട്.
പശുക്കൾ ഉറങ്ങുന്ന സമയത്ത് അവർക്ക് കാവലായി നിൽക്കുന്നതിന് തോക്കേന്തിയ ഒരു വിഭാഗം ജനത വരെ സുഡാനിൽ സജീവമാണ്. പാലുപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങളാണ് ഈ ഗോത്രം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. അങ്കോലി പശുവിന്റെ മൂത്രം ഇവിടത്തെ പുരുഷൻമാർ കുളിക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ഇത് ജനതയുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും മുടിയുടെ നിറം ഓറഞ്ചായി നിലനിർത്തുമെന്നും ജനത വിശ്വസിക്കുന്നു. മൂത്രത്തിലടങ്ങിയിരിക്കുന്ന അമോണിയയുടെ അംശമാണ് ഇവരുടെ മുടി ഓറഞ്ച് നിറത്തിലിരിക്കാൻ സഹായിക്കുന്നത്. പശുവിന്റെ ചാണകവും ഇവർ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. ചാണകം ഉയർന്ന താപനിലയിൽ ചൂടാക്കിയുണ്ടാക്കുന്ന ചാരം ഇവിടത്തെ സ്ത്രീകൾ മുഖത്ത് പുരട്ടാറുണ്ട്. ഇത് ചർമ്മസംരക്ഷണത്തിന് സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |