വാഷിംഗ്ടൺ: യു.എസിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കിത്തുടങ്ങി. ഇതിനായി 1000 ടൺ ഭാരം വരെ ഉയർത്താൻ ശേഷിയുള്ള ഭീമൻ ക്രെയിൻ വിന്യസിച്ചു. കപ്പലിനെയും ക്രെയിൻ ഉപയോഗിച്ച് നീക്കും.
പാലത്തിന്റെ പനർനിർമ്മാണത്തിനായി 6 കോടി ഡോളർ ഫെഡറൽ ഭരണകൂടം കഴിഞ്ഞ ദിവസം മേരിലാൻഡിന് അനുവദിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച അപകട സ്ഥലം സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് ' ഡാലി" എന്ന ചരക്കു കപ്പൽ നിയന്ത്രണം തെറ്റി 47 വർഷം പഴക്കമുള്ള ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിൽ ഒന്നിൽ ഇടിച്ചത്. പാലം പൂർണമായും തകർന്നതോടെ വാഹനങ്ങളും പാലത്തിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന തൊഴിലാളികളും പട്ടാപ്‌സ്‌കോ നദിയിലേക്ക് വീണു. കാണാതായ ആറ് പേരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |