തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങൾക്ക് വേണ്ടിയോ നിർമ്മിക്കുന്ന കമാനങ്ങളിലും ബോർഡുകളിലും തെർമോകോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കുന്നത് 10000 രൂപ പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ അറിയിച്ചു.നിരോധിത ഉത്പന്നമല്ലെന്ന് കാണിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സാക്ഷ്യപത്രമുള്ള ഉൽപ്പന്നങ്ങൾ മാത്രമേ പ്രിന്റിംഗിനായി ഉയോഗിക്കാവൂ.
റേറ്റ് ചാർട്ട്
പുറത്തിറക്കി
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ഒരു ദിവസത്തെ റേറ്റ് ചാർട്ട് പുറത്തിറക്കി.
□കസേര 8 രൂപ, മേശ 30 രൂപ, ട്യൂബ് ലൈറ്റ് 25 രൂപ, സ്റ്റൂൾ മൂന്ന് രൂപ, ടവർ ലൈറ്റ് 120 രൂപ, നെറ്റിപ്പട്ടം 600 രൂപ, സ്റ്റിക്കർ പതിച്ച കുട 150 രൂപ, മുത്തുക്കുട 50 രൂപ.
□ തിരഞ്ഞെടുപ് പ്രചാരണ ഓഫീസ് ചതുരശ്ര അടി 20 രൂപ, പോളിംഗ് സ്റ്റേഷനടുത്ത് ബൂത്ത്
കെട്ടാൻ 500 രൂപ, വാഹനങ്ങളിലെ സ്റ്റേജ് ചെറുത് 3000 രൂപ, വലുത് 5500 രൂപ, സ്റ്റേജ് പത്ത് പേർക്ക് 6500 രൂപ, 20 പേർക്ക് 8750 രൂപ, പോഡിയം 275 രൂപ, ഓഡിയോ സോങ് റെക്കോർഡിംഗ് (സോളോ) ഒരെണ്ണം 5000 രൂപ, മര ഫ്രെയിമിലുള്ള ബോർഡ് ചതുരശ്ര അടി 30 രൂപ, ബലൂൺ അലങ്കരിച്ച ഇലക്ഷൻ ആർച്ചുകൾ ഒന്നിന് മൂവായിരം രൂപ, മൊത്തം അലങ്കരിച്ച ജീപ്പ് 4500 രൂപ .
□ക്ലോത്ത് ബാനർ വിത്ത് വുഡൻ ബോർഡ് ചതുരശ്ര അടി 30 രൂപ, ചെണ്ടമേളം പോസ്റ്റർ ഡബിൾ ഡമ്മി 1000 പീസിന് 4000 രൂപ, ഡെമ്മി 1000 പീസിന് 2000 രൂപ, ഹാഫ് ഡമ്മി 1100 രൂപ, വി ഐ പി കസേര 60 രൂപ, സീലിംഗ് ഫാൻ 186 രൂപ, ആംപ്ലിഫയറും മൈക്രോഫോണുമുള്ള ലൗഡ് സ്പീക്കർ 4000 രൂപയും അധിക ദിവസത്തിന് 2000 രൂപ വീതവും, സ്ഥാനാർഥികളുടെ പേര് പതിച്ച തുണിത്തൊപ്പി ഒരെണ്ണം 10 രൂപ, ചുവരെഴുത്ത് സ്‌ക്വയർ ഫീറ്റിന് 7 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |