തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നാമനിർദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് ചൂണ്ടിക്കാട്ടി മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബൻസാലാണ് പരാതി നൽകിയത്.
2021 - 2022 വർഷത്തിൽ ആദായനികുതി പരിധിയിൽ വന്ന വരുമാനം 680 രൂപ മാത്രമാണെന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. അദ്ദേഹം തനിക്ക് 28 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജുപിറ്റർ ക്യാപിറ്റൽ അടക്കമുള്ള പ്രധാന കമ്പനികളുടെ വിവരം രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പരാതിയിലെ ആരോപണം.
ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെട്ട അവാനി ബൻസാൽ വസ്തു നികുതി രാജീവ് ചന്ദ്രശേഖർ അടച്ചതിന്റെ രസീതും പുറത്തുവിട്ടിട്ടുണ്ട്.
സത്യവാങ്മൂലത്തിലെ തെറ്റായ വിവരങ്ങൾ സംബന്ധിച്ച് വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവാനി വ്യക്തമാക്കി. സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് യു ഡി എഫും രംഗത്തെത്തിയിട്ടുണ്ട്.
1/ I have filed a complaint against @Rajeev_GoI for filing false affidavit on 4th April, 2024 as the @BJP4India’s candidate for the upcoming Lok Sabha Elections from #Thiruvananthapuram #Kerala, against @ShashiTharoor of @INCIndia, with the @ECISVEEP.
— Avani Bansal (@bansalavani) April 5, 2024
As per his Affidavit -
1.… pic.twitter.com/hyejfgMGMk
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |