ന്യൂയോർക്ക്: രാജ്യത്ത് ആറ് സംസ്ഥാനങ്ങളിൽ വളർത്തുപശുക്കളിൽ എച്ച് 5 എൻ 1 പക്ഷിപ്പനി സ്ഥിരീകരിച്ചതായി യു.എസിലെ അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ടെക്‌സസിലും കാൻസാസിലുമായി മാർച്ച് 25നാണ് ആദ്യ കേസുകൾ കണ്ടെത്തിയത്.
കാട്ടുപക്ഷികളിൽ നിന്ന് രോഗം പശുക്കളിലേക്ക് പടരുകയായിരുന്നു എന്നാണ് കരുതുന്നത്. പിന്നാലെ ന്യൂമെക്സിക്കോ, മിഷിഗൺ, ഐഡഹോ എന്നിവിടങ്ങളിലെ ഫാമുകളിലും കേസുകൾ കണ്ടെത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഒഹായോയിലെ ഒരു ഫാമിലും കണ്ടെത്തി. മാർച്ച് ആദ്യ വാരം ടെക്സസിൽ നിന്ന് പശുക്കളെ ഈ ഫാമിൽ എത്തിച്ചിരുന്നു.
ടെക്സസിൽ ഏഴിടങ്ങളിലാണ് രോഗം കണ്ടെത്തിയത്. ടെക്സസിലെ ഒരു ഫാം ജീവനക്കാരന് കഴിഞ്ഞ ആഴ്ച പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. യു.എസിൽ എച്ച് 5 എൻ 1 ബാധിക്കുന്ന രണ്ടാമത്തെ വ്യക്തിയാണിദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |