തൃശൂർ: സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി എ.ഐ.സി.സി അംഗം അനിൽ അക്കര. പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം അക്കൗണ്ടിൽ നിന്നും കോടിക്കണക്കിന് രൂപ പിൻവലിച്ചത് ദുരൂഹമാണ്. ഒരു സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന പണം 95 ലക്ഷമാണ്. തിരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ മൂന്ന് സ്ഥാനാർത്ഥികളെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഇടപാട്. ഇത് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
താൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഏജന്റാണെന്ന പട്ടം സി.പി.എം വടക്കാഞ്ചേരി ലൈഫ് മിഷൻ കേസ് മുതൽ തന്നതാണ്. അതിന് മറുപടിയില്ല. സി.പി.എം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുള്ള ബാങ്കിൽ ഇൻകംടാക്‌സ് പരിശോധന നടക്കുമ്പോൾ പോയത് പരാതിക്കാരനെന്ന നിലയിലാണ്. അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അനിൽ അക്കര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |