കൊല്ലം: കടുത്ത വേനലിൽ കേരളത്തിലെ ഫാമുകളിൽ ഉത്പാദനം കുറഞ്ഞതോടെ ജില്ലയിലും കുതിച്ചുയർന്ന് ഇറച്ചിക്കോഴിവില. അമിത വില നൽകി തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചിക്കോഴി എത്തിക്കുന്നത്.
തമിഴ്നാട്ടിൽ 130 രൂപയാണ് കിലോയ്ക്ക് ഈടാക്കുന്നത്. ജില്ലയിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ കിലോയ്ക്ക് 144 രൂപയ്ക്കാണ് മൊത്ത വിതരണക്കാർ നൽകുന്നത്. ഉപഭോക്താക്കൾക്ക് നൽകുമ്പോൾ കിലോയ്ക്ക് 25 രൂപ അധികമായി ഈടാക്കും. കഴിഞ്ഞ ദിവസം ജില്ലയിൽ ഇറച്ചിക്കോഴി വില കിലോയ്ക്ക് 169 രൂപവരെയെത്തി.
ഇറച്ചിക്കോഴി ക്ഷാമവും ഈസ്റ്രർ, റംസാൻ, വിഷു ആഘോഷനാളുകളും ഒരുമിച്ചെത്തിയതാണ് ഇതര സംസ്ഥാന ലോബികൾ അമിത വില ഈടാക്കാൻ കാരണമായത്.
ഈസ്റ്ററിന് ഒരാഴ്ച മുമ്പ് വരെ ജില്ലയിൽ കിലോയ്ക്ക് 120-125 രൂപയായിരുന്നു ഇറച്ചിക്കോഴി വില. ഈ മാസം കഴിഞ്ഞെങ്കിലേ വില കുറയൂ എന്ന് കച്ചവടക്കാർ പറയുന്നു.
ഇറച്ചിക്കോഴി വില കിലോയ്ക്ക് ₹169
കുടുംബശ്രീ കേരള ചിക്കൻ ₹ 151
''വില ഉയർന്ന് നിൽക്കുന്നതിനാൽ തമിഴ്നാട്ടിൽ നിന്നും മറ്റും ഇറച്ചിക്കോഴി കൊണ്ടുവന്ന് വിൽപ്പന നടത്തിയാൽ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കില്ല''- കച്ചവടക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |