തിരുവനന്തപുരം: പൊലീസ് കാന്റീനുകളിൽ പൊലീസുകാർക്ക് സാധനങ്ങൾ വാങ്ങുന്നതിൽ കടുത്ത നിയന്ത്രണം. കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങി മറിച്ചു വിൽക്കുന്നെന്ന ആക്ഷേപത്തെ തുടർന്നാണിത്. നിലവിൽ പ്രതിമാസം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങാമായിരുന്നു. ഇതിലാണ് കുറവു വരുത്തിയത്. ഓഫീസർമാർക്ക് 11,000, സബോർഡിനേറ്റ് റാങ്കിലുള്ളവർക്ക് 9000, ഇതിനു താഴെയുള്ളവർക്ക് 8000 രൂപയ്ക്ക് വീതമേ സാധനങ്ങൾ ഇനി പ്രതിമാസം വാങ്ങാനാവൂ. പ്രതിവർഷം 10 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാമായിരുന്നത് ഒരു ലക്ഷമാക്കി. 4 വർഷത്തിനകം 4 എ.സിയും 2 ടി.വിയും വാങ്ങാം. നേരത്തേ ഇതിന് നിയന്ത്രണമില്ലായിരുന്നു. ജയിൽ, ഫയർഫോഴ്സ് സേനാംഗങ്ങൾക്കും പൊലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിനും ഇനിമുതൽ നോൺ സി.പി.സി ഇനങ്ങളേ വാങ്ങാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |