SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.51 PM IST

ഊമക്കത്തിൽ എം.ഡിയുടെ മിന്നൽ നടപടി: ജല അതോറിട്ടിയിലെ 13 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കോൺഫിഡെൻഷ്യൽ റിപ്പോർട്ട് നൽകാൻ വൈകിയതിനെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട അസിസ്റ്റന്റ് എൻജിനീയർമാർ പുതിയ സ്ഥലത്ത് ചുമതലയേറ്റില്ലെന്ന് ഊമക്കത്ത്. ഉടൻ നടപടിയെടുത്ത് ജല അതോറിട്ടി എം.ഡി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. എന്നാൽ,​ തിരഞ്ഞെടുപ്പ് വേളയിൽ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് എം.ഡിയുടെ നടപടിയെന്ന ആരോപണവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 13 ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കഴിഞ്ഞ വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാൻ വൈകിയെന്ന് ആരോപിച്ച് ഈ ഉദ്യോഗസ്ഥരെ ഫെബ്രുവരിയിൽ സ്ഥലം മാറ്റിയിരുന്നു. സാധാരണ, വർഷത്തിന്റെ അവസാനമാണ് മേലധികാരി കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിനൊപ്പം ഉദ്യോഗസ്ഥർ സെൽഫ് ഡിക്ളറേഷൻ കൂടി നൽകുണം. ഇത് നൽകാൻ വൈകിയതാണ് നടപടിക്കിടയാക്കിയത്. എന്നാൽ,​ യൂണിയനുകൾ ഇടപെടുകയും മന്ത്രിയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുകയും ചെയ്തു. പിന്നാലെ ഇവരോട് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. സ്ഥലംമാറ്റം താത്കാലികമായി നടപ്പാക്കേണ്ടെന്നും തീരുമാനിച്ചു.

ഹ ഇതിനിടെയാണ്,​ സ്ഥലംമാറ്റപ്പെട്ടവർ പഴയ സ്ഥലങ്ങളിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി എം.ഡിക്ക് ഊമക്കത്ത് ലഭിച്ചത്. ഉത്തരവ് നടപ്പാക്കാൻ എം.ഡി ശ്രമിച്ചില്ലെന്നും കത്തിലുണ്ടായിരുന്നു. തുടർന്ന്, ​എം.ഡി ഓൺലൈനായി യോഗം വിളിച്ച് ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലംമാറ്റപ്പെട്ട ഇടങ്ങളിൽ ചുമതലയേൽക്കാൻ നിർദ്ദേശിച്ചു. എന്നാൽ,​ തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും അതിനാൽ തത്കാലത്തേക്ക് സ്ഥലംമാറ്റം നടപ്പാക്കരുതെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കൂടാതെ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥലംമാറ്റുന്നത് ചട്ടവിരുദ്ധമാണെന്നും വാദിച്ചു. തുടർന്ന് കോൺഗ്രസ് അനുകൂല യൂണിയൻ ഭാരവാഹികൾ ചർച്ച നടത്തിയെങ്കിലും എം.ഡി വഴങ്ങിയില്ല. പിന്നാലെ ,

ഉദ്യോഗസ്ഥർ ജില്ലാകളക്ടർക്ക് പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER AUTHORITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.