SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.11 PM IST

ശിവന്റെ കടയിൽ ശ്രീകൃഷ്ണൻ മാത്രം

krishna

കൊച്ചി: തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ശിവന്റെ കടയിൽ ശ്രീകൃഷ്ണൻ മാത്രമേയുള്ളൂ. പതിനായിരത്തിലേറെ കൃഷ്ണവിഗ്രഹങ്ങളാണ് 'ശ്രീബാലാജി"എന്ന ഈ കടയുടെ ഐശ്വര്യം. പതിവുപോലെ

വിഷുവിന് ആവശ്യക്കാരുടെ തിരക്കേറി. കൃഷ്ണവിഗ്രഹങ്ങൾ മാത്രം വിൽക്കുന്ന കട 30 വർഷം മുമ്പ് കെ.വി. ശിവകുമാറിന്റെ അച്ഛൻ വിശ്വനാഥ പൈയാണ് തുടങ്ങിയത്. അച്ഛനെ സഹായിക്കാൻ 20ാം വയസിൽ ഇവിടെയെത്തിയ ശിവന് വയസ് 50 കഴിഞ്ഞു. ഭാര്യ ജ്യോതിയും തിരക്കുള്ള ദിവസങ്ങളിൽ മകൻ ബാലാജിയും സഹായത്തിനെത്തും. ഡിഗ്രി വിദ്യാർത്ഥിയാണ് ബാലാജി.
പേപ്പർ പൾപ്പ്, കളിമണ്ണ്, ഫൈബർ എന്നിവയിലുള്ള കൃഷ്ണവിഗ്രഹങ്ങൾ പാലക്കാട്, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്.

നേരത്തെ സീസണിൽ 15 ലക്ഷം രൂപവരെ കിട്ടുമായിരുന്നു. കടകളുടെ എണ്ണവും ഓൺലൈൻ കച്ചവടവും കൂടിയതോടെ വരുമാനം കുറഞ്ഞെങ്കിലും കൃഷ്ണനെ വിട്ടൊരു കളിയില്ല ശിവന്. വിഷു, ഓണം, ദീപാവലി, ബൊമ്മക്കൊലു സീസണുകളിലാണ് കൂടുതൽ വില്പന. ഗൃഹപ്രവേശ ചടങ്ങുകളിലും കൃഷ്ണനാണ് താരം.

വില 7,000 വരെ

ഒരടി മുതൽ നാലരയടി വരെ ഉയരമുള്ള വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ. മണ്ണുകൊണ്ടുള്ള ചെറുവിഗ്രങ്ങൾക്ക് 100 - 400 രൂപയാണ് വില. പൾപ്പ് വിഗ്രഹത്തിന് 300 മുതൽ 3500 രൂപ വരെ. ഫൈബർ വിഗ്രഹങ്ങൾക്ക് വിലയേറും - 4.5 അടി ഉയരമുള്ളതിന് 7,000 രൂപ.

കണ്ണിലാണ് ജീവൻ
ഏതു വിഗ്രഹമായാലും കണ്ണിൽ ജീവൻ തുടിക്കണം. പൂർത്തിയായശേഷം കണ്ണുകൾ സൂക്ഷ്മതയോടെ വരയ്ക്കണം. അല്ലെങ്കിൽ ചൈതന്യമുണ്ടാവില്ല. വിഗ്രഹങ്ങൾ കൊണ്ടുവരുന്നതും ശ്രമകരമാണ്. നേരിയ പൊട്ടലോ വിള്ളലോ ഉണ്ടായാൽ പോലും ആരും വാങ്ങില്ല. ഇത്തരം നൂറുകണക്കിന് വിഗ്രഹങ്ങൾ വീടിന്റെ തട്ടിൻമുകളിലുണ്ട്.

ശിവഗിരിയിൽ ഭക്തരുടെ തിരക്ക്

ശിവഗിരി: മദ്ധ്യവേനൽ അവധിക്കാലത്തിന്റെ തുടക്കം മുതൽ തിരക്കനുഭവപ്പെടുന്ന ശിവഗിരിയിൽ വിഷുദിനമായ ഇന്ന് വർദ്ധിച്ച തോതിൽ ഭക്തരെ പ്രതീക്ഷിക്കുന്നു. എസ്.എൻ.ഡി.പി യോഗം ശാഖകൾ, കുടുംബ യൂണിറ്റുകൾ, ഗുരുധർമ്മ പ്രചരണസഭ മറ്റു ഗുരുദേവ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കൂട്ടമായും ഭക്തരെത്തുന്നുണ്ട്.ശാരദാ ദേവി പ്രതിഷ്ഠാ വാർഷികോത്സവത്തിനുളള ഒരുക്കങ്ങളാരംഭിച്ചു. 21, 22, 23 തീയതികളിലാണ് വാർഷികം. ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ നടന്നുവരുന്നു. ആഘോഷങ്ങൾ ഒരു വർഷം നീളും.
ദർശനത്തിന് എത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ താമസ,ഭക്ഷണ ക്രമീകരണങ്ങൾക്കു സഹായകമാകുമെന്ന് മഠം അറിയിച്ചു. നിത്യേന ഗുരുപൂജാ ഉത്പന്നങ്ങൾ സമർപ്പിക്കാനുള്ള അവസരവുമുണ്ട്. വിവരങ്ങൾക്ക് ഫോൺ : 9447551499

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEKRISHNA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.