ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ ആരോപണവുമായി ഡിഎംകെ. ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷ്ന്‍ കെ അണ്ണാമലൈ മത്സരിക്കുന്ന കോയമ്പത്തൂര്‍ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കുന്നുവെന്നാണ് ആരോപണം. ഗൂഗിള്‍ പേ വഴിയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം നല്‍കുന്നതെന്നാണ് ഡിഎംകെ ഉന്നയിക്കുന്ന പരാതി.
ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബന്ധുക്കളാണ് പണം ഇത്തരത്തില്‍ കൈമാറുന്നതെന്നാണ് ഡിഎംകെയുടെ പരാതിയില്‍ പറയുന്നത്. കോയമ്പത്തൂരില്‍ ബിജെപി നടത്തുന്നത് സുതാര്യമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളല്ലെന്നും ക്രമക്കേടും ചട്ടലംഘനവും വ്യാപകമാണെന്നും ഡിഎംകെ ആരോപിക്കുന്നു.
ഇന്നലെ കോയമ്പത്തൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ കാറില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 81,000 രൂപ പിടിച്ചെടുത്തിരുന്നു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച പണമാണ് അധികൃതര്‍ പിടിച്ചതെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച കോയമ്പത്തൂരില്‍ ബിജെപി - ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന സമയപരിധിയായ രാത്രി പത്ത് മണി കഴിഞ്ഞിട്ടും ബിജെപി സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തിയെന്നാരോപിച്ചാണ് തര്‍ക്കവും അടിപിടിയും ഉണ്ടായത്.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ വലിയ ആള്‍ക്കൂട്ടവും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ നീക്കിയത്. അടിപിടിയില്‍ ഇരുവിഭാഗത്തേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |