കണ്ണൂർ: വിദ്വേഷ പ്രസംഗത്തിന് കേസ് എടുത്തതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കോഴിക്കോട് കുന്നമംഗലം മണ്ഡലത്തിൽ എം.കെ രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ക്രിസ്ത്യൻ, മുസ്ലിം പള്ളികൾ ഉണ്ടാകില്ലെന്ന പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തത്. മതസ്പർദ്ധ ഉണ്ടാക്കുംവിധം പ്രസംഗിച്ചു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിലാണ് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും കോൺഗ്രസ് പ്രവർത്തകരാകുമ്പോൾ പൊലീസിന് കേസെടുക്കാൻ ആവേശം കൂടുമെന്നും ഷമ ആരോപിച്ചു. മണിപ്പൂരിൽ നടന്ന ക്രൂരതകളാണ് പ്രസംഗത്തിൽ ഉന്നയിച്ചതെന്നും ഷമ മുഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |