ഇത്രയും കാലം ഞാൻ ഒരുപാട് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തുവെന്നും എന്നാൽ കഴിഞ്ഞകുറച്ച് കാലമായി താൻ ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്നും നടൻ ദിലീപ്. ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണെന്നും ദിലീപ് മനസുതുറന്നു. തന്റെ 149ാമത് സിനിമയായ പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.
'ദിലീപ് എന്റർടെയിൻമെന്റാണ് എന്നാണ് എല്ലാവരും പറയുന്നത്. ഒരു നടനെന്ന നിലയിൽ പല വേഷവും ഞാൻ ശ്രമിക്കാറുണ്ട്. പവി കെയർ ടേക്കർ എന്ന സിനിമ തിയേറ്ററിൽ എത്തുന്നത് പ്രിയപ്പെട്ട പ്രേക്ഷകരെ മാത്രം വിശ്വസിച്ചുകൊണ്ടാണ്. വർഷങ്ങൾക്കുമുൻപ് ഒരുപാട് നായികമാർ എന്റെകൂടെ സിനിമയിലേയ്ക്ക് വന്നിട്ടുണ്ട്. പലരുടെയും ആദ്യ നായകനാണ് ഞാൻ. മലയാള സിനിമയിലേയ്ക്ക് അഞ്ച് നായികമാർ കൂടി പുതിയതായി വരികയാണ്. അവർ അഞ്ചുപേരും കഴിവുള്ളവരാണ്'- ദിലീപ് പറഞ്ഞു.
വിനീത് കുമാർ സംവിധാനം ചെയ്‌ത പവി കെയർ ടേക്കർ ഏപ്രിൽ 26നാണ് തിയേറ്ററുകളിൽ എത്തുന്നത്. അഞ്ചു പുതുമുഖ നായികമാരുള്ള ചിത്രത്തിൽ ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രത്തിന് രാജേഷ് രാഘവൻ ആണ് രചന നിർവഹിച്ചത്. ഛായാഗ്രാഹകൻ സനു താഹിർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - അനൂപ് പദ്മനാഭൻ, കെ. പി വ്യാസൻ. ഷിബു ചക്രവർത്തി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മിഥുൻ മുകുന്ദനാണ് സംഗീതം പകർന്നത്. പി ആർ ഒ എ: എസ് ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |