തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇലക്ടറൽ ബോണ്ടെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വതന്ത്ര ഇന്ത്യകണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രഖ്യാപനം 'സീറോ ഗ്യാരന്റി'യായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം പൂജപ്പുരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
ഇലക്ടറൽ ബോണ്ടിനെ ആദ്യം മുതൽ എതിർത്തത് സി.പി.എം മാത്രമാണ്. ബി.ജെ.പിയും കോൺഗ്രസും അതിന്റെ ഗുണഭോക്താക്കളായി. ബോണ്ട് നൽകുന്ന കുത്തക കമ്പനികൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളെ തീറെഴുതിക്കൊടുക്കും. അല്ലാത്തവരെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് വേട്ടയാടും- യെച്ചൂരി പറഞ്ഞു
കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫിനും ഇന്ത്യയുടെ ഭാവിയല്ല വലുത്. അവർ സി.പി.എമ്മിനെയും സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും ആക്രമിക്കുന്ന തിരക്കിലാണെന്നും യെച്ചൂരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |