SignIn
Kerala Kaumudi Online
Saturday, 17 August 2024 10.18 AM IST

വാഹന ചാർജിംഗ് തുക സ്വകാര്യ കമ്പനിക്ക്: വിശദീകരണം തേടി

electric-vehicle

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി സജ്ജമാക്കിയ കേരള ഇ-മൊബിലിറ്റി ആപ്പിലൂടെ ഒടുക്കുന്ന പണം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറുകയാണെന്ന് ആരോപിക്കുന്ന പൊതുതാത്‌പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും വിജിലൻസിന്റെയും വിശദീകരണം തേടി. സ്വകാര്യ കമ്പനിയുടെ ഒത്താശയോടെ കെ.എസ്.ഇ.ബി ക്രമക്കേട് നടത്തുകയാണെന്നും വിജിലൻസ് അന്വേഷിക്കണമെന്നുമാണ് ഹർജിക്കാരനായ എം.കെ.മൊയ്‌തീൻകുട്ടിയുടെ ആവശ്യം.

ഹർജിയിൽ എതിർകക്ഷികളായ കോഴിക്കോട്ടെ ബി.പി.എം പവർ ലിമിറ്റഡിന് ജസ്റ്റിസ് കെ.ബാബു, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നോട്ടീസയച്ചു. സർക്കാർ, സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവ‌ർത്തനം ഏകോപിപ്പിക്കാനാണ് കെ.എസ്.ഇ.ബി 'കെ-മാപ്പ്' ഏർപ്പെടുത്തിയത്. ബി.പി.എം പവർ ലിമിറ്റഡിന്റെ സോഫ്റ്റ്‌വെയർ പിന്തുണ ഇതിനുണ്ടായിരുന്നു.

എന്നാൽ ആപ്പിന്റെ പ്രവർത്തനത്തിൽ തുടക്കം മുതലേ തകരാറുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ആപ്പ് തുറക്കുമ്പോൾ, 'ചാർജ്മോഡ്' എന്ന മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള നിർദ്ദേശമാണ് വരുന്നത്.

പേയ്മെന്റ് മറ്റൊരു അക്കൗണ്ടിലേക്ക്

പേയ്മെന്റ് പൂർത്തിയാക്കുമ്പോൾ ബി.പി.എം ലിമിറ്റഡിന്റെ അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ഇത് നിയമവിരുദ്ധമായ ഇടപാടാണെന്ന് ഹർജിയിൽ പറയുന്നു. ടെൻഡർ വിളിക്കാതെയാണ് ബി.പി.എമ്മിന് കരാർ നൽകിയത്. ആപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി ഇടക്കാല നിർദ്ദേശം നൽകണമെന്നും ഹർജി തീർപ്പാകുംവരെ ചാർജ്മോഡ് ആപ്പിലേക്ക് പണം വഴിമാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRIC VEHICLE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.