തിരുവനന്തപുരം: കുറഞ്ഞ പോളിംഗ് ശതമാനം ആരെ തുണയ്ക്കുമെന്ന ആശങ്കയിൽ കൂട്ടലും കിഴിക്കലുമായി തിരഞ്ഞെടുപ്പ് മാനേജർമാർ. രാവിലെ ബൂത്തുകളിൽ കണ്ട ആവേശം പിന്നീട് കാണാതായത് മൂന്നു മുന്നണികളെയും ആശങ്കപ്പെടുത്തുകയാണ്. പാർട്ടി വോട്ടുകൾ പരമാവധി ചെയ്യിക്കാൻ കഴിഞ്ഞെങ്കിലും മനസുതുറക്കാത്ത വോട്ടുകളുടെ ഒഴുക്ക് എങ്ങോട്ടെന്നറിയാതെ ആശങ്കപ്പെടുകയാണിവർ. ഇനി വിജയി ആരെന്നറിയാൻ ഫലപ്രഖ്യാപനം വരെ കാത്തിരിക്കണം. കഴിഞ്ഞ തവണ നടന്നതിനേക്കാൾ കുറഞ്ഞ പോളിംഗാണ് ഇക്കുറി നടന്നതെങ്കിലും മൂന്നു മുന്നണികളും വിജയപ്രതീക്ഷ കൈവിടുന്നില്ല. തിരുവനന്തപുരം മണ്ഡലത്തിലെ ആകെ വോട്ടർമാരായ14,305,31ൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ 4,67,193 ഉം സ്ത്രീകൾ 4,83,518 ഉം ആണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 28 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിലെ ആകെ വോട്ടർമാരായ 13,96,807 ഇൽ 9,69,390 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ പുരുഷന്മാർ:4,49,219, സ്ത്രീകൾ:5,20,158, ട്രാൻസ്ജെൻഡർ: 13.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |