SignIn
Kerala Kaumudi Online
Tuesday, 14 May 2024 5.35 PM IST

കായംകുളം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ട് നിർമ്മാണം അവസാന ഘട്ടത്തിൽ

കായംകുളം: റെയിൽവേ സ്റ്റേഷനിൽ വാഹന പാർക്കിംഗിനുള്ള ബുദ്ധിമുട്ടിന് പരിഹാരമായി സ്റ്റേഷന് മുമ്പിൽ വിപുലമായ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. ഒരേസമയം ഇരു ചക്രവാഹനങ്ങളുൾപ്പെടെ രണ്ടായിരത്തിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് സജ്ജമാകുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിന്റെ വശത്ത് സ്റ്റേഷന് അഭിമുഖമായാണ് പാർക്കിംഗ് ഗ്രൗണ്ട് . സ്റ്റേഷൻ റോഡിനും ബസ് ടെർമിനൽ റോഡുകൾക്ക് ഇടയിലുള്ള ഒരേക്കറോളം സ്ഥലത്താണ് പാർക്കിംഗ് ഗ്രൗണ്ട് ഒരുങ്ങുന്നത്. പാർക്കിംഗ് ഏരിയാ നിർമ്മാണത്തിന്റെ അമ്പത് ശതമാനത്തോളം പൂർത്തിയായി. ഒരേ സമയം നൂറോളം കാറുകളും അഞ്ഞൂറിലധികം ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സംവിധാനമാണ് ആദ്യഘട്ടത്തിൽ സജ്ജമാക്കുക. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ ഭാവിയിലുണ്ടാകുന്ന വികസന പ്രവർത്തനങ്ങൾക്ക് അനുസരിച്ച് മൾട്ടിലെവൽ പാർക്കിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും, ഇതിന് അനുബന്ധമായി സജ്ജമാക്കാനാണ് റെയിൽവേയുടെ പദ്ധതി.

.........

 പരിഹാരമായി ഗ്രൗണ്ട്

റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ ഇരുവശത്തും കാറുകളും ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് പരിഹാരമായി പുതിയ പാർക്കിംഗ് ഗ്രൗണ്ട്. പുതിയ പാർക്കിംഗ് ഗ്രൗണ്ട് സജ്ജമാകുന്നതോടെ റോഡരികിൽ വാഹന പാർക്കിംഗ് കർശനമായി നിയന്ത്രിക്കും. നിശ്ചിത ഫീസീടാക്കി പാർക്കിംഗ് അനുവദിക്കുകവഴി പേ ആൻഡ് പാർക്ക് ഇനത്തിൽ റെയിൽവേക്ക് വരുമാനവും ലഭിക്കും.

.............

'' പാർക്കിംഗ് സംവിധാനം വിപുലീകരണം ദീർഘനാളായി പരിഗണനയിലായിരുന്നു. ഒരുമാസത്തിനകം പാർക്കിംഗ് ഗ്രൗണ്ട് പ്രവർത്തനം സജ്ജമാകും.

ജെ.വിനോദ്, സ്റ്റേഷൻ മാനേജർ, കായംകുളം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.