പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം അൽപ്പാക്കുളത്തിന് സമീപം ഫുട്പാത്ത് ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള കാൽനടയാത്രക്കാർ ദുരിതത്തിൽ. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് വിവിധ ക്ഷേത്രങ്ങളിലേക്കും റെയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും നിരവധി പേർ കാൽനടയായി യാത്ര ചെയ്യുന്നുണ്ട്. റോഡിന് ഏറെ വീതിക്കുറവ് അനുഭവപ്പെടുന്ന ഇവിടെ രണ്ടു വരിയിൽ വാഹനങ്ങൾ ഒന്നിച്ച് കടന്നുവരുമ്പോൾ കാൽനടക്കാർ ഞെരുങ്ങുകയാണ്. ഇരുചക്രവാഹനങ്ങളുടെ ഇടതുവശത്തു കൂടിയുള്ള ഓവർടേക്കിംഗ് കൂടിയാവുമ്പോൾ കാൽനടയാത്രക്കാർ അപകടഭീഷണി നേരിടുന്നു. പലപ്പോഴും കുളത്തിന് സമീപത്തെ മുട്ടിന് താഴെ മാത്രം ഉയരമുള്ള കരിങ്കൽ ഭിത്തിയിൽ കയറി നടക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ. അടി ഒന്ന് തെറ്റിയാൽ കുളത്തിലേക്ക് വീഴും. വലിയ വാഹനങ്ങളും മറ്റും കടന്നുവരുമ്പോൾ യാത്രക്കാർക്ക് സുരക്ഷിതമായി മാറി നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഡ്രൈവറുടെ കണ്ണൊന്നു തെറ്റിയാൽ വാഹനം കുളത്തിലേക്ക് വീഴാനുള്ള സാദ്ധ്യതയുമുണ്ട്.
പരിഹാരമില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |