SignIn
Kerala Kaumudi Online
Friday, 31 May 2024 3.56 PM IST

അടി തെറ്റാതെ സൂക്ഷിക്കുക,​ അൽപ്പാക്കുളമുണ്ട്

d

പെരിന്തൽമണ്ണ: ദേശീയപാതയിൽ അങ്ങാടിപ്പുറം അൽപ്പാക്കുളത്തിന് സമീപം ഫുട്പാത്ത് ഇല്ലാത്തതിനാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ള കാൽനടയാത്രക്കാർ ദുരിതത്തിൽ. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്ത് വിവിധ ക്ഷേത്രങ്ങളിലേക്കും റെയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കും നിരവധി പേർ കാൽനടയായി യാത്ര ചെയ്യുന്നുണ്ട്. റോഡിന് ഏറെ വീതിക്കുറവ് അനുഭവപ്പെടുന്ന ഇവിടെ രണ്ടു വരിയിൽ വാഹനങ്ങൾ ഒന്നിച്ച് കടന്നുവരുമ്പോൾ കാൽനടക്കാർ ഞെരുങ്ങുകയാണ്. ഇരുചക്രവാഹനങ്ങളുടെ ഇടതുവശത്തു കൂടിയുള്ള ഓവർടേക്കിംഗ് കൂടിയാവുമ്പോൾ കാൽനടയാത്രക്കാർ അപകടഭീഷണി നേരിടുന്നു. പലപ്പോഴും കുളത്തിന് സമീപത്തെ മുട്ടിന് താഴെ മാത്രം ഉയരമുള്ള കരിങ്കൽ ഭിത്തിയിൽ കയറി നടക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ. അടി ഒന്ന് തെറ്റിയാൽ കുളത്തിലേക്ക് വീഴും. വലിയ വാഹനങ്ങളും മറ്റും കടന്നുവരുമ്പോൾ യാത്രക്കാർക്ക് സുരക്ഷിതമായി മാറി നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഡ്രൈവറുടെ കണ്ണൊന്നു തെറ്റിയാൽ വാഹനം കുളത്തിലേക്ക് വീഴാനുള്ള സാദ്ധ്യതയുമുണ്ട്.

പരിഹാരമില്ല

  • പെരിന്തൽമണ്ണ താലൂക്ക് സഭയിൽ അധികൃതർക്കും മുൻപിൽ പ്രശ്നം ഉയർന്നിരുന്നു. താലൂക്ക് സഭയുടെ തീരുമാനപ്രകാരം അൽപ്പാക്കുളത്തിന്റെ ഭാഗത്ത് റോഡിനോട് ചേർന്ന് സ്ലാബിടാനും തിരുമാന്ധാംകുന്ന് ക്ഷേത്ര കവാടത്തിന് സമീപത്തെ ബസ് സ്റ്റോപ്പ് ഇവിടേക്ക് മാറ്റി ബസ് ബേ നിർമ്മിക്കാനും തീരുമാനിച്ചു. എന്നാൽ നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
  • ആഴ്ചകൾ കഴിഞ്ഞാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി തുറക്കുന്നതോടെ കാൽനടയാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും അപകടങ്ങളുടെ വ്യാപ്തി കൂടുകയും ചെയ്യും.
  • കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഫൂട്പാത്തും കൈവരിയും സ്ഥാപിച്ച് സുരക്ഷിതത്വം എത്രയും വേഗം ഉറപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POND
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.