SignIn
Kerala Kaumudi Online
Friday, 14 June 2024 12.26 AM IST

തദ്ദേശവാർഡ് വിഭജനം: ഓർഡിനൻസ് ഇറക്കും

local-body-election-resul

തിരുവനന്തപുരം:അടുത്ത വർഷം അവസാനത്തോടെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2011ലെ സെൻസസ് പ്രകാരം വാർഡ് വിഭജനത്തിനായി നിയമഭേദഗതിയുൾപ്പെടുത്തിയുള്ള ഓർഡിനൻസ് ഇറക്കാൻ ഇന്നലെ ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.1200വാർഡുകൾ അധികം വരും.2010 ലാണ് സംസ്ഥാനത്ത് അവസാനമായി വാർഡ് വിഭജനം നടന്നത്. ഓർഡിനൻസിന് ഗവർണർ അനുമതി നൽകിയാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ചെയർമാനായിഹനാല് ഗവ. സെക്രട്ടറിമാരും ഉൾപ്പെട്ട ഡിലിമിറ്റേഷൻ കമ്മിഷൻ നിലവിൽ വരും. കമ്മിഷന്റെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് അതിർത്തി പുനർ നിർണയിക്കുക. ആറ് മാസത്തിനകം നടപടികൾ പൂർത്തിയാക്കും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനുഹമുൻപ് 2019ഹജനുവരിയിൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസിറക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. 2020ഫെബ്രുവരിയിൽ നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പുവച്ചെങ്കിലും കൊവിഡിനിടെ വാർഡ് വിഭജനം അസാദ്ധ്യമായതിനാൽ മറ്റൊരു ഓർഡിനൻസിറക്കി നിയമഭേദഗതി ഉപേക്ഷിക്കുകയായിരുന്നു.2015ൽ ഭാഗികമായ പുനർനിർണ്ണയം നടന്നിരുന്നു.69 ഗ്രാമപ്പഞ്ചായത്തും 32മുനിസിപ്പാലിറ്റിയും കണ്ണൂർകോർപ്പറേഷനും പുതുതായി രൂപവത്കരിച്ചു.എന്നാൽ ഗ്രാമപ്പഞ്ചായത്തുകളുടെയും നാലുമുനിസിപ്പാലിറ്റിയുടെയും രൂപവത്കരണം ഹൈക്കോടതി റദ്ദാക്കി.ബാക്കി തദ്ദേശസ്ഥാപനങ്ങളിൽ 2001ലെ സെൻസസ് പ്രകാരമുള്ള വാർഡുകളാണ് ഇപ്പോഴുള്ളത്.

ഗ്രാമപഞ്ചായത്തിൽ ആയിരം പേർക്ക് ഒരു വാർഡെന്നാണ് കണക്ക്. 941 പഞ്ചായത്തുകളിലും 87 മുൻസിപ്പാലിറ്റികളിലും ആറ് കോർപറേഷനിലുമായി ജനസംഖ്യ, ഭൂപ്രകൃതി തുടങ്ങിയവ പരിഗണിച്ച് വിഭജിക്കുമ്പോൾ ഏറക്കുറെ എല്ലാ വാർഡുകളുടെയും അതിർത്തിയിൽ മാറ്റമുണ്ടാകും. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്ത മട്ടന്നൂർ നഗരസഭയിൽ വിഭജനം പിന്നീട് നടക്കും. ബാക്കി 1119 തദ്ദേശസ്ഥാപനങ്ങളിലെ 21,865വാർഡുകളിലായിരിക്കും പുനഃക്രമീകരണം.രണ്ടാംഘട്ടത്തിലാണ് 152ബ്ലോക്ക് പഞ്ചായത്തുകളിൽ നടക്കുക. അന്തിമ ഘട്ടത്തിൽ ജില്ലാപഞ്ചായത്തുകളിലും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.