തിരുവനന്തപുരം: ചുരുങ്ങിയ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ എസ്.പി ഫോർട്ട് ഹെൽത്ത്‌കെയറിന്റെ പുതിയ സംരംഭമായ എസ്.പി മെഡിഫോർട്ട് ആശുപത്രി ഈഞ്ചയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു. അഞ്ച് ഏക്കറിലായി അമ്പതിലധികം സ്‌പെഷ്യാലിറ്റികളോടുകൂടിയ ആശുപത്രി ഏപ്രിൽ 23നാണ് പ്രവർത്തനം തുടങ്ങിയത്.
എസ്.പി ഫോർട്ട്, എസ്.പി ഹെൽത്ത് പ്ലസ്,എസ്.പി വെൽ ഫോർട്ട് എന്നിവയ്ക്ക് പുറമേയാണ് തലസ്ഥാനത്ത് മെഡിഫോർട്ടും തുറന്നത്. അത്യാധുനിക സംവിധാനങ്ങളുണ്ട്. 170 ക്യുബിക്കിൽ ഐ.സിയുൾപ്പെടെ 475 കിടക്കകൾ. 650 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാം. ഹൃദ്രോഗികൾക്ക് 30 ഹൈബ്രിഡ് കാത്ത് ലാബ് വിത്ത് എ.ഐ സേവനം ലഭ്യം. ഈ സൗകര്യം ഉറപ്പാക്കുന്നതിൽ ദക്ഷിണേന്ത്യയിൽ ഒന്നാമതാണ് എസ്.പി മെഡിഫോർട്ടെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എസ്.പി.അശോകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2800 പേർക്ക് തൊഴിൽ
ആശുപത്രി പൂർണസജ്ജമാകുന്നതോടെ 2800 പേർക്ക് തൊഴിൽ നൽകാനാകുമെന്ന് എസ്.പി ഫോർട്ട് ഹെൽത്ത്‌കെയർ ജോയിന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.പി.സുബ്രഹ്മണ്യനും വ്യക്തമാക്കി. രോഗികൾക്ക് അതിവേഗം രജിസ്‌ട്രേഷൻ പൂർത്തിയാക്കാനും മെഡിക്കൽ റെക്കാഡുകൾ ലഭ്യമാക്കാനും സൗകര്യം. ഇതിനായി സ്മാർട്ട് എച്ച്.ഐ.എസ് അക്കൗണ്ട് കേരളത്തിൽ ആദ്യമായി ആരംഭിച്ചതും ഇവിടെയാണ്. എക്‌സിക്യുട്ടിവ് ഡയറക്ടർമാരായ ഡോ.എസ്.ആദിത്യ, അദ്വൈത്.എ.ബാല, ഡോ.അതുല്യ.എ.ഭാഗ്യ എന്നിവരും സംസാരിച്ചു.
വിദഗ്ദ്ധരുടെ നീണ്ട നിര
100ലധികം സൂപ്പർ സ്‌പെഷ്യലിസ്റ്റുകളുടെ ടീമാണ് മെഡിഫോർട്ടിലുള്ളത്. ഓർത്തോപീഡിക്‌സ് ചീഫ് കൺസൾട്ടന്റ് ഡോ.സി.എസ്.വിക്രമൻ, കൺസൾട്ടന്റ് ഓർത്തോപീഡിക്‌സ് ആൻഡ് സ്‌പൈൻ ഡോ.അശോക് തോമസ്,സീനിയർ കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപ്രോസ്‌കോപ്പിക് സർജറി ഡോ.സോമരാജൻ.എം.ആർ, സീനിയർ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. ഫിലിപ്പ് ഉമ്മൻ, സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക്‌സ് ഡോ.വിദ്യ വിമൽ, ഫിസിഷ്യൻ ഫാമിലി മെഡിസിൻ ഡോ.ധന്യ ലൂയിസ് ജെ എസ്, സീനിയർ കൺസൾട്ടന്റ് കാർഡിയോളജി ഡോ.ഷിഫാസ് ബാബു.എം, സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജി ഡോ. ബോബെൻ തോമസ് എന്നിവർ ഉൾപ്പെടുന്നു.
ഞങ്ങളുടെ വളർച്ച കേരളം നൽകിയതാണ്. അതിന്റെ ഗുണവും ഈ നാടിനു തന്നെ ലഭിക്കണമെന്ന നിർബന്ധമുണ്ട്.
- ഡോ.എസ്.പി.അശോകൻ
ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ
എസ്.പി ഫോർട്ട് ഹെൽത്ത്‌കെയർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |