SignIn
Kerala Kaumudi Online
Sunday, 16 June 2024 11.59 AM IST

നോക്കുകുത്തിയായി എഐ ക്യാമറ; നിയമലംഘനങ്ങൾ പെരുകുന്നു

ai-camera

കണ്ണൂർ: സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടും ഗതാഗത നിയമലംഘനങ്ങൾക്ക് ഒട്ടും കുറവില്ല. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 1,07,239 നിയമലംഘനങ്ങളാണ് ക്യാമറകൾ കണ്ടെത്തി രജിസ്റ്റർ ചെയ്തത്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമാണ് എ ഐ ക്യാമറകൾ സ്ഥാപിച്ചത്. ജില്ലയിൽ 50 ക്യാമറകളായിരുന്നു സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം പ്രവർത്തിക്കുന്നില്ല.

ക്യാമറയിൽ കുടുങ്ങിയാൽ തപാൽ മാർഗം ചലാൻ നോട്ടിസ് അയയ്ക്കുന്നത് ജില്ലയിൽ പൂർണമായും നിലച്ച സ്ഥിതിയാണ്. ക്യാമറ കണ്ടെത്തുന്ന നിയമലംഘനം വാഹനമുടമയ്ക്ക് ഫോണിൽ ലഭിക്കണമെങ്കിൽ ഫോൺ നമ്പറും വാഹന നമ്പറും ബന്ധിപ്പിക്കേണ്ടതുണ്ട്. ഇത് എല്ലാവരും ചെയ്തിട്ടില്ലാത്തതിനാലാണ് തപാൽ മാർഗം നോട്ടീസ് അയയ്ക്കുന്നത്. എന്നാൽ തപാൽ വകുപ്പിന് പണം കുടിശികയായതോടെ കഴിഞ്ഞ ആറുമാസത്തിലധികമായി ജില്ലയിൽ പിഴയൊടുക്കേണ്ടത് സംബന്ധിച്ച നോട്ടിസ് വിതരണം ചെയ്തിട്ടില്ല. ഇതോടെ എ.ഐ കാമറ പ്രർത്തിക്കുന്നില്ലെന്ന ധാരണയിലാണ് പലരും നിയമലംഘനം നടത്തുന്നത്.

എ.ഐ ക്യാമറ സ്ഥാപിച്ച സമയത്തുണ്ടായ സുരക്ഷാകരുതലും പലരും മറന്നു. കെ.എസ്.ഇ.ബിക്കും കരാർ കമ്പനി പണം നൽകാനുണ്ട്. കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചാൽ റോഡ് ക്യാമറകൾ പൂർണമായും കണ്ണടയ്ക്കും.

മട്ടന്നൂരിലെ എൻഫോഴ്സ്‌മെന്റ് ആർ.ടി ഓഫീസിലാണ് കൺട്രോൾ റൂം. നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽ നിന്നും തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണു ആദ്യം വിവരം ലഭിക്കുക.


കെൽട്രോണിന് കോടികളുടെ കുടിശിക

കരാർ കമ്പനിയായ കെൽട്രോണിന് കോടികളുടെ കുടിശികയാണ് സർക്കാർ കൊടുക്കാനുള്ളത്. 25 ലക്ഷം നോട്ടീസ് അയച്ചുകഴിഞ്ഞാൽ പിന്നെ സർക്കാർ പണം നൽകിയാൽ മാത്രമേ നോട്ടീസ് അയയ്ക്കുവെന്നാണ് കെൽട്രോൺ നിലപാട്. ടാർഗറ്റ് പൂർത്തിയായതിനാൽ പണം ആവശ്യപ്പെട്ട് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. കരാറിൽ ഇല്ലാത്ത കാര്യമായതിനാൽ പണം നൽകാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. നിലവിൽ മട്ടന്നൂരിലെ ക്യാമറ നിരീക്ഷണ മുറികളിലെ കെൽട്രോൺ ജീവനക്കാരെ കമ്പനി പിൻവലിച്ചിട്ടുണ്ട്.

4 മാസം 1,07,239

നിയമലംഘനങ്ങൾ

ജനുവരി 27651
ഫെബ്രുവരി 25548
മാർച്ച് 23448
ഏപ്രിൽ 30592

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AICAMERA, CHALLAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.