ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലെ അന്തിമ പോളിംഗ് കണക്കുകൾ ഇലക്ഷൻ കമ്മിഷൻ പുറത്തുവിട്ടു. രാജ്യത്ത് 63.37 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മേയ് 25ന് ആറാം ഘട്ടത്തിൽ എഴ് സംസ്ഥാനങ്ങളിലെയും ജമ്മു കാശ്മീരിലെയും ഉൾപ്പെടെ 58 ലോക്‌സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയത് (82.71%). ഒഡീഷ (74.45), ജാർഖണ്ഡ് (65.39), ഹരിയാന (64.80), ഡൽഹി (58.69), ബിഹാർ (57.18), ജമ്മു കാശ്മീർ (55.40), യു.പി (54.04) എന്നിങ്ങനെ മറ്റിടങ്ങളിലെ പോളിംഗ് ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |