SignIn
Kerala Kaumudi Online
Saturday, 17 August 2024 11.41 AM IST

സൈക്കിൾ മുത്തച്ഛൻമാർക്കൊപ്പം സലിമിന്റെ സവാരി

england
സലിം ഇംഗ്ളണ്ട് റാലി സൈക്കിളിൽ

ആലപ്പുഴ: എട്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും മിന്നിത്തിളങ്ങുന്ന ഇന്ത്യൻ റാലി, ആറര പതിറ്റാണ്ട് പഴക്കമായിട്ടും സുഖസവാരിയുടെ പര്യായമായ ഇംഗ്ളണ്ട് റാലി, കാൽനൂറ്റാണ്ട് പിന്നിട്ട ഹെർക്കുലിസ്... അറുപതുകാരനായ സലിം അമ്പിത്തറയുടെ സൈക്കിൾശേഖരത്തിലെ വി.ഐ.പി കളാണിവ. മുൻപഞ്ചായത്തംഗം കൂടിയായ തഴവ കുതിരപ്പന്തി അമ്പിത്തറയിൽ സലിമിന് മോട്ടോർ സൈക്കിളിനെക്കാളും ആഡംബര കാറുകളെക്കാളും കമ്പം സൈക്കിളിനോട്. അദ്ധ്യാപകനായിരുന്ന പിതാവ് സുകുമാരനിൽ നിന്നാണ് സൈക്കിൾ പ്രേമത്തിന്റെ തുടക്കം. അദ്ദേഹം ഉപയോഗിച്ചിരുന്നതാണ് ഇംഗ്ളണ്ട് റാലി.

'ഇന്ധനംവേണ്ട, ധനലാഭം, ആരോഗ്യത്തിന് ഉത്തമം." ഇതാണ് സലിമിന്റെ സൈക്കിൾ ദിന സന്ദേശം.

ഇന്ത്യയിൽ നിർമ്മിച്ച് കയറ്റി അയച്ചിരുന്ന ഇന്ത്യൻ റാലി സൈക്കിൾ പിതൃസഹോദരനും റിട്ട. വില്ലേജ് ഓഫീസറുമായിരുന്ന അമ്പിത്തറയിൽ പി.വാസുവിൽ നിന്നാണ് ലഭിച്ചത്. അരനൂറ്റാണ്ടിലേറെ തഴവയിൽ ഗ്രാമപഞ്ചായത്തംഗമായിരുന്ന സലിം,​ വാർ‌ഡിന്റെ മുക്കിലും മൂലയിലും അയൽ ഗ്രാമങ്ങളിലുമെല്ലാം സൈക്കിളിലാണ് സഞ്ചാരം.

ഇംഗ്ളണ്ട് റാലി അടിപൊളി

വീട്ടിൽ നിന്ന് 26 കിലോമീറ്റർ അകലെയുള്ള മാവേലിക്കര അറുനൂറ്റിമംഗലം സ്കൂളിലേക്കുള്ള യാത്രയ്ക്കായാണ് അദ്ധ്യാപകനായിരുന്ന സുകുമാരൻ 1960ൽ 400 രൂപയ്ക്ക് ഇംഗ്ളണ്ട് റാലി സൈക്കിൾ വാങ്ങിയത്. മോഹവില നോക്കിയാൽ സൈക്കിൾ മാർക്കറ്റിൽ ഇപ്പോൾ അരലക്ഷത്തിനു മുകളിൽ വിലവരും. സ്കൂളിലേക്കും തിരിച്ചും 52 കിലോമീറ്റ‌ർ ദിവസേന സഞ്ചരിച്ചിരുന്ന ആ സൈക്കിൾ,​ അദ്ധ്യാപക ജീവിതത്തിലും പിന്നീട് മരണം വരെയും അദ്ദേഹത്തിന്റെ സന്തത സഹചാരിയായിരുന്നു. അബ് ബ്രേക്ക് സംവിധാനത്തോടുള്ള സൈക്കിളിന്റെ മെക്കാനിസമറിയാവുന്നവർ വിരളം.​ 10വർഷംമുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഇംഗ്ളണ്ട് റാലി ഇപ്പോഴും പുതുപുത്തൻപോലെ. സൈക്കിൾ നിർമ്മിച്ച വർഷവും കമ്പനിയുടെ പേരുമുൾപ്പെടെ സൈക്കിളിന്റെ ഹബ്ബ്, ഹാൻഡിൽ,വീൽ, റിം എന്നുവേണ്ട പ്രധാന പാർട്സുകളിലെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. സിൽവർ കിംഗ് ലൈറ്റാണ് സൈക്കിളിന്റെ മറ്റൊരു പ്രത്യേകത. മണ്ണെണ്ണയും വെളിച്ചെണ്ണയും കൂട്ടികലർത്തി ഒഴിച്ചുകത്തിക്കുന്ന ലൈറ്റിന് സ്പോട്ട് ലൈറ്റുകൾ തോൽക്കുന്ന വെളിച്ചം. കൂടാതെ ഡൈനാമോ സഹായത്തോടെ പ്രവർത്തിക്കുന്ന ലൈറ്റുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BYCYCLE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.