സംവിധായകൻ ഒമർ ലുലുവിനെതിരായ പീഡനക്കേസിൽ പ്രതികരിച്ച് നടി ഏയ്‌ഞ്ചലിൻ മരിയ. ഒമർ ലുലുവിനെതിരെ പരാതി നൽകിയ യുവനടി താനല്ലെന്നും സിനിമാരംഗത്തുനിന്നുള്ള പലരും തന്നെ ബന്ധപ്പെടുത്തിയാണ് ഈ കേസിനെക്കുറിച്ച് സംസാരിക്കുന്നതെന്നും താരം പറഞ്ഞു. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
'പല സിനിമാനിർമാതാക്കളും എഴുത്തുകാരും സംവിധായകരും ചോദിക്കുന്നുണ്ട് ഒമർ ഇക്കയ്ക്കെതിരെ പരാതി കൊടുത്ത യുവനടി ഞാനാണോയെന്ന്. എന്തുകൊണ്ടാണ് ഞാൻ ആണോയെന്ന് ചോദിക്കുന്നത്? ഒമർ ഇക്കയുമായി നല്ല അടുപ്പമുള്ള നടി എന്ന നിലയിലാണ് ഞാൻ ആണോയെന്ന് സംശയിക്കുന്നതെന്നാണ് അവർ പറയുന്നത്. കേസുകൊടുത്ത യുവനടി ഞാനല്ല. അന്നും ഇന്നും ഒമർ ഇക്കയോട് ഒരുപാട് സ്‌നേഹവും ബഹുമാനവും ഉണ്ട്.
ഒരു സിനിമാ സംവിധായകൻ എന്നതിലുപരി നല്ലൊരു സുഹൃത്ത് കൂടിയാണ് എനിക്ക് ഒമർ ഇക്ക. ഇങ്ങനെയൊരു ചോദ്യം ചോദിച്ച് ആരും എന്നെ വിളിക്കരുത്. മൂന്നുനാല് വർഷം മുന്നേ ഒമർ ഇക്കയുമായി പരിചയമുണ്ട്. വ്യക്തിപരമായി നന്നായി അറിയാം. ഒമർ ഇക്ക അങ്ങനെയൊരാൾ അല്ല. വളരെ മോശപ്പെട്ട രീതിയിലാണ് പുള്ളിയെക്കുറിച്ച് സംസാരിക്കുന്നത്. എന്റെ കാഴ്‌ചപ്പാടിൽ അദ്ദേഹം അങ്ങനെയൊരാൾ അല്ല. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. ഞാനും ഒമർ ഇക്കയും തമ്മിൽ വല്ല്യേട്ടൻ കുഞ്ഞനിയത്തി ബന്ധമാണുള്ളത്. പുള്ളിക്കെതിരായുള്ളത് തികച്ചും കള്ളക്കേസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സത്യം എന്നായാലും പുറത്തുവരും'- ഏയ്‌ഞ്ചലിൻ മരിയ പറഞ്ഞു. ഒമർ ലുലുവിന്റെ 'നല്ല സമയം' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |