തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 52 ദിവസത്തെ നിരോധനം ജൂലായ് 31 അർദ്ധരാത്രി അവസാനിക്കും.
യന്ത്രവൽകൃത ബോട്ടുകൾ കടലിൽ പോകുവനോ മത്സ്യബന്ധനം നടത്തുവനോ പാടില്ല. എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറുകളിൽ ഇന്ന് പ്രവേശിപ്പിക്കണം. നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ ഇന്നലെ ആരംഭിച്ചു. ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലുമുള്ള ഡീസൽ ബങ്കുകൾ ഇന്ന് അടയ്ക്കും.
ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.
നീണ്ടകര ഹാർബർ ഈ വർഷവും ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുക്കും.
നിയന്ത്രണങ്ങൾക്ക് വേണ്ടി
മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ് ,ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയെയും സജ്ജമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |