SignIn
Kerala Kaumudi Online
Sunday, 07 July 2024 8.23 AM IST

ബാത്ത് ടബ്ബിനടിയിൽ ഒളിച്ചിരുന്നത് വൻരഹസ്യം,​ കാരണം കണ്ടെത്താൻ ദമ്പതികൾ

d

പഴയവീടുകൾ വാങ്ങുമ്പോൾ അതിനുള്ളിൽ പുരാതനവും അപൂർവവുമായ പല വസ്തുക്കളും കണ്ടെത്തിയതിനെ കുറിച്ചുള്ള വാ‌ർത്തകൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ശ്രദ്ധ നേടാറുണ്ട്,​ മിഷിഗൺ സ്വദേശികളും ഇത്തരത്തിൽ ഒരു പഴയവീട് വാങ്ങി. എന്നാൽ വീട് വാങ്ങി അത് നവീകരിച്ച് തുടങ്ങിയപ്പോഴാണ് ആ വലിയ സത്യം അവർ തിരിച്ചറിഞ്ഞത്.

ഹെയ്‌തി ട്രവർ ദമ്പതികൾക്കാണ് ഇത്തരത്തിൽ ഒരനുഭവം ഉണ്ടാ.ത്. തടാകത്തിന് സമീപമുള്ള വീട് 2020ൽ ദമ്പതികൾ വാങ്ങിയിരുന്നു. വീട് നവീകരിക്കുന്നതിന്റെ ഭാഗമായി കുളിമുറിയിലെ ജാക്കൂസി പൊളിച്ചു മാറ്റി. അപ്പോഴാണ് അതിനടിയിലെ രഹസ്യമുറി കണ്ടെത്തിയത്. വെള്ളംം നിറഞ്ഞ നിലയിലായിരുന്നു രഹസ്യമുറി ഉണ്ടായിരുന്നത്. മുറി കണ്ട് അത്ഭുതപ്പെട്ട ഇരുവരും ഇതിന്റ കാരണം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു . ഒടുവിൽ അവരുടെ ശ്രമം ഫലം കണ്ടു. വലിയ തുരങ്കത്തിനടിയിലൂടെ രഹസ്യമുറിയെ തടാകവുമായി ബന്ധിപ്പിച്ചിരിക്കുന്നതായി അവർ കണ്ടെത്തി.

രഹസ്യമുറിയുടെയും ടണലിന്റെയും പിന്നിലെ നിഗൂഢത എന്തായിരിക്കും എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് പതിറ്റാണ്ടുകൾക്ക് മുൻപ് മദ്യക്കടത്തിനായി നിർമ്മിക്കപ്പെട്ട തുരങ്കമാവാം അതെന്ന നിഗമനത്തിൽ എത്തിയത്. അ്ക്കാലത്ത് മദ്യക്കടത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഈ പ്രദേശം,​ ക്രിമിനൽ സംഘങ്ങൾ വ്യാജമദ്യം എത്തിക്കുന്നതിനായി തടാകത്തെയും സമീപമുള്ള നദിയെയുമാണ് ആശ്രയിച്ചിരുന്നത്. ഇതോടെയാണ് മദ്യക്കടത്തിനായി ഉണ്ടാക്കിയതാണ് ഈ രഹസ്യമുറിയെന്ന നിഗമനത്തിൽ ഇരുവരും എത്തിയത്. മുറിക്കുള്ളിൽ തടി കൊണ്ട് നിർമ്മിച്ച ഒരു ഭിത്തിയുണ്ട്. എന്നാൽ ഇത് പൊളിച്ചുനോക്കിയിട്ടില്ല. അവ നീക്കം ചെയ്താൽ കൂടുതൽ വലിയ രഹസ്യങ്ങൾ വെളിപ്പെടുമെന്നാണ് ഇവർ കരുതുന്നത്. ഇപ്പോൾ വെള്ളം വറ്റിച്ചു കളയുന്നതിനുള്ള മാർ‌ഗങ്ങൾ തേടുകയാണ് ഇരുവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MY HOME, BATH TUB, JACUZZI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.