SignIn
Kerala Kaumudi Online
Thursday, 18 July 2024 2.46 AM IST

ആരും കൊതിച്ചുപോകുന്ന സുന്ദരിയാകണം, സൗന്ദര്യം നിലനിർത്താൻ ചെലവാക്കുന്നത് 52 ലക്ഷം; മനസ് തുറന്ന് യുവതി

money

യൗവനം നിലനിർത്താനും എപ്പോഴും സൗന്ദര്യമുളളവരായിരിക്കാനും ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ യുവാക്കളിൽ എല്ലാവരും. അതിനുവേണ്ടി എത്ര പണം മുടക്കാനും ഏത് ചികിത്സ നടത്താനും മിക്കവരും മടിക്കാറില്ല. ഒരു സമയത്ത് അഭിനേതാക്കളും സമ്പന്നരും ചെറുപ്പം നിലനിർത്താനും ശരീരത്തിലെ ചുളിവുകൾ അകറ്റാനും ചെയ്തുവന്നിരുന്ന രണ്ട് സൗന്ദര്യ ചികിത്സാ രീതികളായിരുന്നു ബോട്ടോക്സും ഫില്ലർ ഇൻജെക്ഷനുകളും. ഇവ അന്ന് അത്രയും ചെലവേറിയതായിരുന്നു.

എന്നാലിപ്പോൾ സാധാരണക്കാർ പോലും സൗന്ദര്യം നിലനിർത്താൻ ഇത്തരത്തിലുളള ചികിത്സാ രീതികൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവരങ്ങളാണ് ചർച്ചയായിരിക്കുന്നത്. ഫെ​റ്റിഷ് ബാർബി എന്ന ഓസ്ട്രേലിയൻ യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

woman

ബോട്ടോക്സും ഫില്ലർ ഇൻജക്ഷനുകളും ഒരുപാട് പ്രാവശ്യം പരീക്ഷിച്ചതിലൂടെ വലിപ്പത്തിലുളള ചുണ്ടുകളും ഒപ്പം മനോഹരമായ കവിൾത്തടങ്ങൾ ലഭിച്ചതായി യുവതി പറഞ്ഞു. 'ചെറിയ പ്രായം മുതലേ ഇത്തരത്തിലുളള സൗന്ദര്യ ചികിത്സാരീതികൾ പരീക്ഷിക്കുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന 'ലുക്ക് ഷോ' എന്ന പരിപാടിയിലും വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു. കവിളിലും മൂക്കിലും ചുണ്ടുകളിലും പലതവണയായി ഫില്ലർ ഇൻജെക്ഷനുകൾ എടുത്തിട്ടുണ്ട്. അതുപോലെ മുഖത്തെ ചുളിവുകൾ തടയാൻ ബോട്ടോക്സും ചെയ്തു.

വലിപ്പമുളള ചുണ്ടുകളാണ് ഇഷ്ടം. സാധാരണ ഒരാളുടെ ചുണ്ടുകളെക്കാൾ മൂന്നിരട്ടി വലിപ്പമുളള ചുണ്ടുകളാണ് എന്റേത്. നൂറ് ശതമാനവും താൻ ഇത്തരം ചികിത്സകൾക്ക് അടിമയാണ്. സൗന്ദര്യം നിലനിർത്താൻ മൂന്ന് മാസത്തിലൊരിക്കൽ ഫില്ലർ ഇൻജെക്ഷൻ എടുക്കാറുണ്ട്. അവ ചെയ്യാൻ 50,000 പൗണ്ട് (ഏകദേശം 52 ലക്ഷം) ചെലവാകും'- യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ മേയിൽ ഫെ​റ്റിഷ് ബാർബി ഐജിവിക്ക് അനുവദിച്ച ഒരു അഭിമുഖവും വൈറലായിരുന്നു. '12-ാം വയസുമുതൽ സൗന്ദര്യ സംരക്ഷണം ആരംഭിച്ചു. അതിനായി ബോട്ടോക്സും ഫില്ലറും ചെയ്തു. അമേരിക്കൻ മോഡലും ഗായികയുമായ അമൻഡ ലെപോർ,നടൻ മേസൺ മൂർ എന്നിവരുടെ സൗന്ദര്യം ആകർഷിച്ചിട്ടുണ്ട്. മ​റ്റുളളവരെ പോലെയാകണമെന്ന് ആഗ്രഹിച്ചിട്ടില്ല.എന്നെ പോലെയാകാൻ ശ്രമിച്ചു. ആദ്യം സുഹൃത്തുക്കൾക്കും കുടുംബത്തിലുളളവർക്കും ഇത് അംഗീകരിക്കാൻ പ്രയാസമുണ്ടായിരുന്നു. ഇപ്പോൾ അവർ അംഗീകരിച്ചു'- യുവതി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, GIRL
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.