തിരുവനന്തപുരം: കേരള സംസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ ആ മുഹൂർത്തത്തിന് ഇന്ന് 75-ാം വാർഷികം. സംസ്ഥാന രൂപീകരണത്തിന് മുന്നോടിയായുള്ള തിരുവിതാംകൂർ-കൊച്ചി ലയനം നടന്നത് 1949 ജൂലായ് ഒന്നിന്.
തിരുവിതാംകൂർ തലസ്ഥാനമായ തിരുവനന്തപുരം ഐക്യസംസ്ഥാനത്തിന്റെ തലസ്ഥാനമായി. തിരുവനന്തപുരത്ത് നിയമസഭയും സെക്രട്ടേറിയറ്റും എറണാകുളത്ത് ഹൈക്കോടതിയും ആസ്ഥാനമായി. തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ഗവർണർക്ക് സമാനമായ 'രാജപ്രമുഖ്' ആയി. പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലാണ് മന്ത്രിസഭ അധികാരമേറ്റത്. തിരുവിതാംകൂർ-കൊച്ചി നിയമസഭയിൽ ഇരുസംസ്ഥാനങ്ങളിലെയും നിയമസഭകളിലെ 178 അംഗങ്ങൾ സാമാജികരായി. ഇന്ത്യ റിപബ്ലിക്കിലെ പാർട് ബി സംസ്ഥാനമായിരുന്നു തിരു-കൊച്ചി. രാജ്യസഭയിൽ ആറും ലോക്‌സഭയിൽ പന്ത്രണ്ടുമായിരുന്നു പ്രാതിനിധ്യം. തിരു-കൊച്ചിയുടെ ഭൂരിഭാഗവും മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലയും കാസർകോട് താലൂക്കും ചേർത്താണ് കേരളസംസ്ഥാനം രൂപീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |