SignIn
Kerala Kaumudi Online
Wednesday, 24 July 2024 5.04 AM IST

ഗുരുവായൂരിൽ മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമർപ്പണം 7ന്

guruvayur

തൃശൂർ: ഗുരുവായൂർ കിഴക്കെനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമർപ്പണം ഏഴിന് രാവിലെ ഏഴിന് ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് നിർവഹിക്കും. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഒഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേശ് വിജയകുമാറാണ് വഴിപാടായി മൂന്ന് കോടി ചെലവഴിച്ച് മുഖമണ്ഡപവും നടപ്പന്തലും നിർമ്മിച്ചത്. കേരളീയ വാസ്തുശൈലിയുടെ അലങ്കാര ഭംഗിയോടെയാണ് പുതിയ ക്ഷേത്രപ്രവേശന കവാടം. ചെമ്പിൽ തീർത്ത മൂന്ന് താഴിക കുടങ്ങളോട് കൂടിയുള്ളതാണ് മുഖമണ്ഡപം. മാന്നാർ പി.കെ.രാജപ്പൻ ആചാരിയാണ് താഴികക്കുടം നിർമ്മിച്ചിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്,കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തനങ്ങൾ നടത്തിയതെന്ന് വിഘനേശ് വിജയകുമാർ,ശില്പി എളവള്ളി നന്ദൻ,പെരുവല്ലൂർ മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മഹീന്ദ്ര കമ്പനി ഗുരുവായൂർ ക്ഷേത്രത്തിലേക്ക് സമർപ്പിച്ച' ഥാർ ' എന്ന വാഹനം ലേലത്തിൽ പിടിച്ചത് വിഘ്‌നേഷായിരുന്നു.

അഷ്ടദിക് പാലകരും

ബ്രഹ്മാവും

മുഖമണ്ഡപത്തിന് താഴെത്തട്ടിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക്പാലകർ,നടുവിൽ ബ്രഹ്മാവ്,വ്യാളി രൂപങ്ങൾ എന്നിവ കൊത്തിയിട്ടുണ്ട്. രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളി രൂപങ്ങളുമുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളിൽ ചതുർബാഹു രൂപത്തിലുള്ള ഗുരുവായൂരപ്പൻ,വെണ്ണക്കണ്ണൻ,ദ്വാരപാലകർ എന്നിവരെ കാണാം. കിഴക്കേ നടയിൽ സത്രപ്പടി മുതൽ അപ്‌സര ജംഗ്ഷൻ വരെയാണ് പുതിയ നടപ്പന്തൽ. 20 തൂണുകളാണുള്ളത്. എളവള്ളി നന്ദൻ,പെരുവല്ലൂർ മണികണ്ഠൻ,സൗപർണിക രാജേഷ്,പാന്താറ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് മുഖമണ്ഡപവും നടപ്പന്തലും നിർമ്മിച്ചിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.