SignIn
Kerala Kaumudi Online
Thursday, 18 July 2024 2.09 PM IST

ജമ്മു കാശ്‌മീരിനെ നന്നായി പഠിച്ച ഭീകരർ സംഘടനകൾക്ക് മുസ്ളിം പേര് ഇടുന്നത് അവസാനിപ്പിക്കുന്നു, കുതന്ത്രം ഇങ്ങനെ

kashmir-tigers

ന്യൂഡൽഹി : ഒരിടവേളയ്ക്കു ശേഷം ജമ്മുകാശ്‌മീരിൽ ഭീകരപ്രവർത്തനം ശക്തമാവുമ്പോൾ അതിന്റെ രൂപവും തന്ത്രങ്ങളും താവളവും മാറുകയാണ്. 2019 ആഗസ്റ്റിൽ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമാണ് ഈ മാറ്റം.

കാശ്‌മീർ ടൈഗേഴ്സ് എന്ന പേരിൽ പുതിയൊരു ഭീകര ഗ്രൂപ്പ് ഉദയം ചെയ‌്തു. മൂന്ന് വർഷത്തിനിടെ നടന്ന ഭീകരാക്രമണങ്ങളിൽ മിക്കതിന്റെയും ഉത്തരവാദിത്വം കാശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു. പാക് ഭീകര ഗ്രൂപ്പായ ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയാണിത്.

ജയ്ഷെ മുഹമ്മദ്, അള്ളാ ടൈഗേഴ്സ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങി മുസ്ലീം ഛായയുള്ള പേരുകൾ ഒഴിവാക്കാനാണ് കാശ്‌മീർ ടൈഗേഴ്സ് എന്ന പേര്. ഇസ്ലാമിക ഭീകരത എന്ന പേരുദോഷം മറയ്ക്കുകയാണ് ലക്ഷ്യം. അതുവഴി പ്രാദേശിക പിന്തുണയും ജനങ്ങളുടെ സഹകരണവും ഉറപ്പാക്കുക എന്ന രാഷ്‌ട്രീയ ലക്ഷ്യവുമുണ്ട്.

പേര് കാശ്മീർ ടൈഗേഴ്സ് എന്നാണെങ്കിലും ആക്രമണങ്ങൾ ജമ്മുവിലാണ്. പ്രധാനമായും പൂഞ്ച്, രജൗരി, കത്വ, ദോഡ, റെസായി ജില്ലകളിൽ. രണ്ടു മാസത്തിനിടെ ഇവിടങ്ങളിൽ നിരവധി ആക്രമണങ്ങളാണ് നടന്നത്. പത്തിലേറെ ജവാന്മാർക്ക് ജീവഹാനിയുണ്ടായി.

സൈന്യത്തിന്റെ ഭീകര വേട്ടയ്ക്ക് ജമ്മുവിലെ പർവ്വതങ്ങളും കൊടും കാടും നിറഞ്ഞ ദുർഘടമായ ഭൂപ്രകൃതി വെല്ലുവിളിയാണ്. പൂഞ്ചിലും രജൗരിയിലും ഭീകരർക്ക് നിരവധി ഒളിത്താവളങ്ങളുണ്ട്. ഇവിടങ്ങളിൽ സൈന്യത്തെ വിന്യസിക്കുക അസാദ്ധ്യമാണ്.

ഗറില്ലാ ആക്രമണം

ഗ്രനേഡ് ആക്രമണങ്ങൾ, പതിയിരുന്ന് ആക്രമണം, സേനയുടെ വാഹന വ്യൂഹങ്ങളും സുരക്ഷയില്ലാത്ത ചെക്ക് പോയിന്റുകളും ആക്രമിക്കുക തുടങ്ങിയവയാണ് തന്ത്രങ്ങൾ. വനമേഖലകളിൽ പതിയിരുന്ന് ഒളിയാക്രമണങ്ങൾ നടത്തും. പിന്നീട് വനത്തിലേക്ക് ഓടിമറയും.

വർഗ്ഗീയ സംഘർഷം ഉന്നം

 കാശ്‌മീരിൽ മുസ്ലിങ്ങളാണ് കൂടുതലും. കാശ്‌മീരിലേക്ക് നുഴഞ്ഞു കയറുന്ന പാക് ഭീകരരെ ശാരീരിക പ്രത്യേകതകൾ കാരണം തിരിച്ചറിയാൻ എളുപ്പം

 ജമ്മുവിൽ ഹിന്ദുക്കളുൾപ്പെടെ വിവിധ സമുദായങ്ങളുണ്ട്. അവർക്കിടയിൽ പെട്ടെന്ന് തിരിച്ചറിയപ്പെടില്ല. ആക്രമണങ്ങളിലൂടെ വർഗ്ഗീയ സംഘർഷമുണ്ടാക്കാം

 സമുദായ ധ്രുവീകരണമുണ്ടാക്കി വർഗ്ഗീയ സംഘർഷം സ‌ൃഷ്‌ടിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത ദിവസത്തെ ആക്രമണം ഉദാഹരണം

 റെസായിയിൽ തീർത്ഥാടകരുടെ ബസ് ആക്രമിക്കുകയായിരുന്നു. വെടിവയ്പിനിടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിൽ വീണ് ഒൻപത് പേരാണ് മരിച്ചത്

ദോഡയിൽ ഏറ്റുമുട്ടൽ തുടരുന്നു

ദോഡ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഡെസ പ്രദേശത്തെ മലാൻ ഗ്രാമത്തിൽ
ഒളിച്ചിരുന്ന ഭീകരർ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിർക്കുകയും സേന തിരിച്ചടിക്കുകയും ചെയ്തു. നാല് മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. സേനാംഗങ്ങൾ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തെരച്ചിലിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAMMU KASHMIR, TERROR ATTACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.