SignIn
Kerala Kaumudi Online
Sunday, 18 August 2024 6.18 PM IST

ബഡ്‌ജറ്റിന് ശേഷം വില കുറയുക ഹൈബ്രിഡിനോ ഇലക്ട്രിക്കിനോ? സാദ്ധ്യത ഇങ്ങനെ

vehicle

കൊച്ചി: ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലായ് 23ന് അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറച്ചേക്കും. വൈദ്യുത വാഹനങ്ങളിലേക്ക് പൂർണമായും മാറുന്നതിനുള്ള ആദ്യ നടപടിയാണ് ഹൈബ്രിഡ് കാർ വിപണിയുടെ വളർച്ചയെന്ന് പ്രമുഖ കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 28 ശതമാനം ചരവ് സേവന നികുതിയാണ് ( ജി.എസ്.ടി) ഹൈബ്രിഡ് വാഹനങ്ങൾക്ക് ഈടാക്കുന്നത്. ഫോസിൽ ഇന്ധനത്തിനൊപ്പം വൈദ്യുതി മോഡിലും ഓടുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

താങ്ങാനാവാത്ത നികുതി ഹൈബ്രിഡ് വാഹനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പ്രമുഖ കമ്പനികളായ മാരുതി സുസുക്കി, ടൊയോട്ട കിർലോസ്കർ എന്നിവയുടെ പ്രതിനിധികൾ ധനമന്ത്രിയെ അറിയിച്ചു. കഴിഞ്ഞ ദിവസം വലിയ ഹൈബ്രിഡ് വാഹനങ്ങളുടെ രജിസ്ട്രേഷൻ തുക ഉത്തർപ്രദേശ് സർക്കാർ പൂർണമായും ഒഴിവാക്കിയിരുന്നു.

അതേസമയം ആഭ്യന്തര കമ്പനികളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ വൈദ്യുത വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്ന നടപടികൾ വേണമെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രാമുഖ്യം നൽകിയാൽ ഇ വാഹന വിപണിക്ക് തിരിച്ചടിയാകുമെന്നും അവർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AUTO, AUTONEWS, LIFESTYLE, HYBRID, ELECTRIC, CAR, GST, BUDGET
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.