തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം ഒഴിഞ്ഞതോടെ പകരം നടൻ പ്രേംകുമാർ താൽക്കാലികമായി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് സൂചന. അക്കാഡമിയുടെ വൈസ് ചെയർമാനാണ് പ്രേംകുമാർ. 2022ൽ ബീനാ പോൾ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് പ്രേം കുമാർ വൈസ് ചെയർമാനായി ചുമതല ഏറ്റത്.
ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെത്തുടർന്നാണ് സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചത്. അൽപം മുൻപ് അദ്ദേഹം സർക്കാരിന് രാജിക്കത്ത് കൈമാറി. ഇന്നോ നാളെയോ രാജി വയ്ക്കുമെന്ന് ചലച്ചിത്ര അക്കാഡമി അംഗങ്ങളെ മുൻപ് രഞ്‌ജിത്ത് അറിയിച്ചിരുന്നു.
2009ൽ 'പാലേരിമാണിക്യം' സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് നേരിട്ട ദുരനുഭവം സി.പി.എം ആക്ടിവിസ്റ്റ് കൂടിയായ നടി കഴിഞ്ഞദിവസം തുറന്നുപറഞ്ഞിരുന്നു. 'അകലെ'' ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തലേക്ക് വിളിച്ചത്. കൊച്ചിയിലെ ഹോട്ടലിലായിരുന്നു ഒഡീഷൻ.
സംവിധായകൻ രഞ്ജിത്തിനെ രാവിലെ കണ്ടു. ഫോട്ടോഷൂട്ട് നടന്നു. വൈകിട്ട് പ്രതിഫലം, കഥാപാത്രം തുടങ്ങിയവയെ സംസാരിക്കുന്നതിനിടെയാണ് മോശം അനുഭവമുണ്ടായത്. അടുത്തേക്കു വന്ന് ആദ്യം വളകളിൽ തൊട്ടു. മുടിയിൽ തലോടി കഴുത്തലേക്ക് സ്പർശനം നീണ്ടപ്പോൾ ഇറങ്ങയോടി. ടാക്സി വിളിച്ച് ഹോട്ടലലേക്ക് പോയി. ഹോട്ടൽ മുറിയലേക്ക് കടന്നുവരുമോയെന്ന് ഭയപ്പെട്ട് രാത്രി ഉറങ്ങിയില്ല.
തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. സ്വന്തം ചെലവിൽ തൊട്ടടുത്ത ദിവസം ബംഗാളിലേക്ക് മടങ്ങി.
അതേസമയം ഇടതുസർക്കാരിനെതിരെ വലതുപക്ഷ മാദ്ധ്യമങ്ങൾ ചെളിവാരി എറിയുകയാണെന്ന് സംവിധായകൻ രഞ്ജിത്ത് ആരോപിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം ഇങ്ങനെ ആരോപിച്ചത്. 'താനെന്ന വ്യക്തി കാരണം ഇടത് സർക്കാരിന് കളങ്കമേൽക്കരുത്. സർക്കാർ നൽകിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നതിനാലാണ് രാജി. സത്യം തെളിയും. സത്യം ലോകം അറിയും.അത് വിദൂരമല്ല' രഞ്ജിത്ത് പ്രതികരിച്ചു. 'നടിയുടെ ആരോപണത്തിന്റെ ഒരുഭാഗം നുണയായിരുന്നു. നടിതന്നെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകും.' രഞ്ജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |