SignIn
Kerala Kaumudi Online
Wednesday, 09 July 2025 11.41 AM IST

മുട്ടക്കച്ചവടം അടക്കമുള്ള ജോലികൾ ചെയ്‌ത പ്രദീപ് ഒടുവിൽ പൂജാരി, പേര് ദേവീദാസനെന്നാക്കി; 'മുട്ടസ്വാമി' 30 ലക്ഷം വാങ്ങിയെന്ന് ശ്രീതു

Increase Font Size Decrease Font Size Print Page
harikumar

ബാലരാമപുരം: രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ കരിക്കകം സ്വദേശിയായ പൂജാരി ദേവീദാസനെ (പ്രദീപ്) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കരിക്കകത്ത് മൂകാംബിക മഠം എന്ന പേരിൽ പ്രദീപ് ആശ്രമം നടത്തിവരികയാണ്. ഇയാളുമായി ബന്ധമുണ്ടെന്ന് കേസിലെ പ്രതിയായ ഹരികുമാർ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.


ഇയാൾ പണ്ട് ഒരു പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. പ്രദീപ് കുമാറെന്നായിരുന്നു പേര്. പിന്നീട് എസ് പി കുമാർ എന്ന പേരിൽ കാഥികനായി. മുട്ടക്കച്ചവടം അടക്കം പല ജോലികൾ ചെയ്ത്, ഒടുവിൽ ദേവീദാസൻ എന്ന് പേര് മാറ്റി മന്ത്രവാദിയായി. മുട്ട സ്വാമിയെന്ന പേരിലും അറിയപ്പെടുന്നു. പ്രദീപിന്റെ ഭാര്യയുടെ വീട് ബാലരാമപുരത്താണെന്നാണ് റിപ്പോർട്ടുകൾ.

ദേവീദാസൻ സ്ഥലം വാങ്ങി നൽകാമെന്ന് പറഞ്ഞ് 30 ലക്ഷം രൂപ തന്നിൽ നിന്ന് വാങ്ങിയെന്ന് ശ്രീതു നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. പൂജാരിയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം പരിശോധിക്കും.

അടുത്തിടെ ശ്രീതുവും ഹരികുമാറും തല മുണ്ഡനം ചെയ്തിരുന്നു. ഇത് പൂജാരിയുടെ നിർദേശപ്രകാരമായിരുന്നുവെന്നാണ് കരുതുന്നത്.ആലപ്പുഴയിലെ ഒരു മന്ത്രവാദിയുടെ സഹായിയായും ഹരികുമാർ പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. കൊലപാതകത്തിൽ മന്ത്രവാദിക്ക് ബന്ധമുണ്ടോയെന്നടക്കം പരിശോധിച്ചുവരികയാണ്.

കോട്ടുകാൽക്കോണം വാറുവിളാകത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു - ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജനാണ് ഹരികുമാർ. കൊലപാതകത്തിൽ ശ്രീതുവിന് പങ്കുണ്ടെന്ന് സംശയിക്കുന്നുണ്ടെന്ന് ഭർത്താവ് ശ്രീജിത്തും ഭർതൃ പിതാവും മൊഴി നൽകിയിട്ടുണ്ട്.

താൻ പറയുന്നതൊന്നും ഭാര്യ കേൾക്കാറില്ല. ഭാര്യയുടെ പല കാര്യങ്ങളും ദുരൂഹമാണെന്നും കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് ശ്രീജിത്തിന്റെ മൊഴി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരുമറിയാതെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടെന്നാണ് പ്രതിയുടെ മൊഴി.


എന്നാൽ പുറത്തുപറയാൻ പറ്റാത്ത ചില കാര്യങ്ങൾ ഹരികുമാർ പറഞ്ഞതായി നേരത്തെ എസ് പി കെ എസ് സുദർശൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്വേഷണം തുടരുകയാണ്. ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നും ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും എസ് പി വ്യക്തമാക്കിയിരുന്നു.

TAGS: CASE DIARY, BALARAMAPURAM MURDER CASE, POLICE, LATEST NEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.