വാഷിംഗ്ടൺ: താരിഫ് ഭീഷണികളിലൂടെ മിക്ക രാജ്യങ്ങൾക്കും തലവേദനയായ യു.എസിന്റെ ഇപ്പോഴത്തെ തലവേദന മുട്ടയാണ്. യു.എസിൽ കുതിച്ചുയരുകയാണ് മുട്ട വില. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് തുടങ്ങിയ വിലക്കയറ്റം ഇപ്പോൾ റെക്കാഡ് ഉയരത്തിലായതോടെ ജനം പ്രതിസന്ധിയിൽ. വിലക്കയറ്റത്തിന് പിന്നിൽ വിതരണക്കാരുടെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കുകയാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്. ഉയർന്ന വില ഈടാക്കാൻ ഫാം ഉടമകൾ മുട്ടകളുടെ വിതരണം തടഞ്ഞുവച്ചോ എന്നും അന്വേഷിക്കുന്നു. ഇക്കൊല്ലം ആദ്യം ഡസന് 4.95 ഡോളറായിരുന്നു (432 രൂപ) മുട്ട വില. ചില നഗരങ്ങളിൽ ഒരു ഡസൻ മുട്ട കിട്ടണമെങ്കിൽ 10 ഡോളർ വരെ കൊടുക്കണം. കൊവിഡിന് മുമ്പ് ഡസന് 1.2 ഡോളറായിരുന്നു.
വില കുതിച്ചുയരാൻ കാരണം ബൈഡൻ സർക്കാർ. ബൈഡന്റെ കീഴിലുണ്ടായ സാമ്പത്തിക ദുരന്തം വില നിയന്ത്രണാതീതമാക്കി.
- ഡൊണാൾഡ് ട്രംപ്
യു,എസ് പ്രസിഡന്റ്
# മുട്ട മോഷണവും
മുട്ട മോഷണവും വ്യാപകം. ഫെബ്രുവരിയിൽ പെൻസിൽവേനിയയിലെ ഒരു കടയിലെ ട്രക്കിൽ നിന്ന് മോഷ്ടാക്കൾ കവർന്നത് 40,000 ഡോളർ വിലവരുന്ന 1,00,000 മുട്ടകൾ
2022 മുതൽ പക്ഷിപ്പനി വ്യാപനം. കോഴികളും ടർക്കികളും അടക്കം 16.3 കോടി പക്ഷികൾ ചത്തു.
വൈറസ് ബാധിച്ച് ചത്തുപോവുകയോ വ്യാപനം തടയാൻ കൊന്നൊടുക്കുകയോ ചെയ്തു
കോഴി ഫാമുകൾക്ക് കനത്ത നഷ്ടം. നഷ്ടം നികത്തപ്പെടാൻ ഏതാനും മാസങ്ങൾ കൂടി മുട്ടയ്ക്ക് ഉയർന്ന വില തുടർന്നേക്കും
റെസ്റ്റോറന്റുകളിൽ മുട്ട വിഭവങ്ങൾക്ക് തീവില
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |