SignIn
Kerala Kaumudi Online
Sunday, 20 April 2025 12.44 AM IST

പതിമൂന്നുകാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ, പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി

Increase Font Size Decrease Font Size Print Page
girl

കോഴിക്കോട്: താമരശേരിയിൽ പതിമൂന്നുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയേയും യുവാവിനെയും ഇന്നലെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

13കാരിയെ കർണാടക പൊലീസാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശേരി പൊലീസ് ബംഗളുരുവിലെത്തി, ഇന്നലെ രാത്രിയോടെ പെൺകുട്ടിയെയും യുവാവിനെയും നാട്ടിലെത്തിച്ചു. മാർച്ച് 11ന് രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസുകാരി. കാണാതായതോടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി.

പൊലീസ് അന്വേഷണത്തിൽ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നും യുവാവിന്റെയും പെൺകുട്ടിയുടെയും സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ് ബംഗളൂരുവിൽ വച്ച് കർണാടക പൊലീസ് ഇവരെ കണ്ടെത്തിയത്.

പോക്‌സോ കേസ് പ്രതിയായ ബന്ധു പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയെന്ന് ബന്ധുക്കൾ മുമ്പ് ആരോപിച്ചിരുന്നു. ഇതേ പെൺകുട്ടിയെ തന്നെയായിരുന്നു അന്നും പ്രതി തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. തുടർന്ന് പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു. രണ്ട് മാസത്തിലധികം റിമാൻഡിൽ കഴിഞ്ഞിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ പെൺകുട്ടിയുടെ വീട്ടുകാരോട് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. പ്രതിയെ ഉടൻ താമരശേരി കോടതിയിൽ ഹാജരാക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ പെൺകുട്ടിയെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

TAGS: CASE DIARY, THAMARASSERY, POCSO CASE, LATESTNEWS, KERALA, 13 YEAR OLD GIRL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.