SignIn
Kerala Kaumudi Online
Friday, 25 April 2025 8.07 AM IST

ഇടുക്കിയിൽ സ്വർണം പണയം വച്ച് പണം തട്ടി; സൈനികന്റെ പരാതിയിൽ അമ്മ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
bincy

ഇടുക്കി: തങ്കമണിയിൽ 24 പവൻ സ്വർണം പണയം വച്ച് പണം തട്ടിയെന്ന സൈനികന്റെ പരാതിയിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തു. അച്ചൻകാനം സ്വദേശിയായ ബിൻസി ജോസ് ആണ് അറസ്റ്റിലായത്. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അംബികയെയും പൊലീസ് അറസ്റ്റ് ചെയ്‌തു.

ബിൻസിയുടെ മകൻ അഭിജിത്ത് ആസാം റൈഫിൾസിൽ സൈനികനാണ്. ബിൻസിയ്‌ക്കും ഭർത്താവിനുമൊപ്പം ഒരു വീട്ടിലാണ് അഭിജിത്തിന്റെ ഭാര്യയും കഴിഞ്ഞിരുന്നത്. അഭിജിത്തിന്റെ ഭാര്യയുടെ 14 പവൻ സ്വ‌ർണം ബിൻസി പല തവണയായി പണയം വച്ചു. ഇതോടൊപ്പം തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഇവരുടെ മകളുടെ പത്ത് പവൻ സ്വർണവും പണയം വച്ചു. ഇങ്ങനെ കിട്ടിയ 12 ലക്ഷത്തോളം രൂപ എന്ത് ചെയ്‌തെന്ന ചോദ്യത്തിന് ബിൻസി മറുപടി നൽകിയില്ല.

ഇന്നലെ സ്വർണം കാണാതായതോടെ അഭിജിത്തിന്റെ ഭാര്യ ബിൻസിയോട് ചോദിച്ചിരുന്നു. ഭർത്താവ് ഉൾപ്പെടെ പലതവണ ചോദിച്ചപ്പോഴാണ് സ്വർണം പണയം വച്ചവിവരം ഇവർ തുറന്നുപറയുന്നത്. തുടർന്ന് അഭിജിത്ത് പൊലീസിൽ പരാതി നൽകി. ഇതോടെ ബിൻസി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനാണ് കോടതി നിർദേശം നൽകിയത്. ഇതിന് പത്ത് ദിവസത്തെ സമയവും അനുവദിച്ചു. എന്നിട്ടും ഹാജരാകാതെ വന്നതോടെയാണ് ഇന്നലെ വണ്ടിപ്പെരിയാറിന് സമീപത്തുവച്ച് എസ്‌എച്ച്‌ഒയും സംഘവും ഇവരെ പിടികൂടിയത്.

ബിൻസി ഒരു മന്ത്രവാദിയെ കണ്ട് മടങ്ങും വഴിയാണ് പൊലീസ് പിടികൂടിയത്. ചോദ്യംചെയ്‌തുവെങ്കിലും ഇവർ പണം എന്തിനാണ് ഉപയോഗിച്ചതെന്ന കാര്യം തുറന്നുപറയാൻ തയ്യാറായില്ല. വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി പണം ഉപയോഗിച്ചുവെന്നാണ് ഇപ്പോഴും പറയുന്നത്. എന്നാൽ, ബിൻസിയുടെ ഭർത്താവും മകനും ഇത് നിഷേധിക്കുന്നുണ്ട്. സമീപത്തുള്ള സ്വയം സഹായ സംഘങ്ങളിൽ നിന്നും ഇവർ എട്ട് ലക്ഷം രൂപയോളം ലോൺ എടുത്തിട്ടുമുണ്ട്. ഇതും മകന്റെ അറിവോടെ വീടിനുവേണ്ടി ചെലവഴിച്ചു എന്നാണ് പറയുന്നത്.

പണം ആഭിചാര കർമങ്ങൾക്ക് വേണ്ടി ബിൻസി ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ വീട്ടിൽ നിന്നും ലഭിച്ചിട്ടുമുണ്ട്. തകിടുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ അഭിജിത്ത് പൊലീസിനെ ഏൽപ്പിച്ചു. ബിൻസിയെയും അംബികയെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

TAGS: CASE DIARY, BINCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.