കൊച്ചി : വാളയാർ കേസിൽ തങ്ങളെ പ്രതി ചേർത്ത സി.ബി.ഐ നടപടിക്കെതിരെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. സി.ബി.ഐ കുറ്റപത്രം റദ്ദാക്കണമെന്ന് മാതാപിതാക്കൾ ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ തുടരന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു . ഹർജി ഫയലിൽ സ്വീകരിച്ച കോടതി സി,ബി.ഐയുടെ മറുപടിക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റി
കുട്ടികളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും ഇത് സാധൂകരിക്കുന്ന തെളിവുകൾ സി.ബി.ഐ മുഖവിലയ്ക്കെടുത്തില്ല എന്നുമാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായി എന്നറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് മാതാപിതാക്കളെ സി.ബി.ഐ പ്രതി ചേർത്തത് . ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് വാളയാർ പെൺകുടട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |