തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വൻചർച്ചയായിരുന്നു. ഒന്നരക്കോടി രൂപയ്ക്കാണ് നടിയെ ആക്രമിക്കാൻ ദിലീപ് ഒന്നരക്കോടി രൂപയ്ക്ക് തനിക്ക് ക്വട്ടേഷൻ നൽകിയതെന്ന് പൾസർ സുനി സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തിയത്. ഇതിൽ 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറഞ്ഞു. ഇക്കാര്യത്തിൽ പൾസർ സുനിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. പൾസർ സുനിക്ക് ദിലീപ് കൊടുത്തുവെന്ന് പറയുന്ന പണത്തിന് തെളിവ് എവിടെയെന്ന് രാഹുൽ ഈശ്വർ ചോദിക്കുന്നു. ഇന്നത്തെ കാലത്ത് 70 ലക്ഷം ആരും കൈയിലെടുത്ത് കൊടുക്കില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി, സുനിക്ക് പണം ലഭിച്ചത് തെളിയിക്കാനായാൽ കേസ് നേരെ ക തിരിയുമെന്നും രാഹുൽ പറഞ്ഞു.
ദിലീപ് സുനിക്ക് 70 ലക്ഷം രൂപ കൊടത്തുവെന്നാണ് പറയുന്നത്. അത് മെറ്റീരിയൽ തെളിവാണ്. പമം ഡിജിറ്റലായിട്ടാണോ കൊടുത്തത്, കാശായിട്ടാണോ കൊടുത്തത്, എപ്പോഴാണ് കൊടുത്തത്, ആരുടെ കൈയിൽ നിന്നാണ് വാങ്ങിയത്. ഇതൊക്കെ തെളിയിക്കാൻ എളുപ്പമുള്ള കാര്യങ്ങളാണ്. പക്ഷേ അത്തരം തെളിവുകളൊന്നും കണ്ടില്ല. കേസ് അവസാനിക്കാറായ ഘട്ടത്തിൽ രക്ഷപ്പെടാനായി പൾസർ സുനി നാടകം ഇറക്കിയതാണോയെന്ന് സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്നും രാഹുൽ പറഞ്ഞു. ഇടയ്ക്കിടെ ആവശ്യം വന്നപ്പോൾ ദിലീപിന്റെ കൈയിൽ നിന്ന് വാങ്ങിച്ചു എന്നാണ് സുനി പറയുന്നത്. അത് തെളിയിച്ചാൽ ഈ കേസ് ഫുൾ തിരിഞ്ഞു. ഒരു രൂപയെങ്കിലും ദിലീപോ ദിലീപിന്റെ ആളുകളോ പൾസർ സുനിക്ക് കൊടുത്തിട്ടുണ്ടെങ്കിൽ കേസ് തിരിഞ്ഞു. രാഹുൽ കൂട്ടിച്ചേർത്തു.
ഏപ്രിൽ 11ന് കേസിന്റെ അന്തിമ വാദംപൂർത്തീകരിക്കാൻ കോടതി പറഞ്ഞിരിക്കുകയാണ്. പക്ഷേ അവസാന നിമിഷം വലിയ ട്വിസ്റ്റ് ആണ്. ഇനി തെളിവ് പൾസർ സുനി പുറത്ത് വിടമോ എന്ന് അറിയില്ല. എന്താണ് ദിലീപ് ഒന്നരക്കോടിയിൽ നിൽക്കുന്നത് എന്നെനിക്ക് സംശയമുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടി, പോലീസുകാരെ ആക്രമിക്കാൻ ഒന്നരക്കോടി. കുറച്ച് നാൾ മുൻപ് ഒരാൾ പറഞ്ഞിരുന്നു രാഹുൽ ഈശ്വറിന് ദിലീപ് ഒന്നരക്കോടി കൊടുത്തിട്ടാണ് ഈ ചാനലുകളിൽ പോയി പ്രതിരോധിക്കുന്നത് എന്ന്. പൾസർ സുനി ദിലീപിനെ വീണ്ടും പെടുത്താൻ ശ്രമിക്കുകയാണ്. ഏതെങ്കിലും തരത്തിൽ കേസ് നീട്ടിക്കൊണ്ട് പോകാനുളള ശ്രമം ആണ് നടക്കുന്നത്. ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരുമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |