SignIn
Kerala Kaumudi Online
Saturday, 26 July 2025 11.24 AM IST

ബംഗാളിലെ വി. സി നിയമനം, നിലപാടുറപ്പിച്ച് ഗവർണർ ആനന്ദബോസ്  

Increase Font Size Decrease Font Size Print Page
amamma

 വിയോജനക്കുറിപ്പ് സുപ്രീംകോടതിക്ക് സമർപ്പിച്ചു

കൊൽക്കത്ത: ബംഗാളിൽ സർക്കാർ സർവകലാശാല വൈസ് ചാൻസലർമാർ നിയമനത്തിൽ വഴിത്തിരിവ്. ചാൻസലർ എന്ന നിലയിൽ 19 സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ ഡോ.സി.വി ആനന്ദബോസ്. മറ്റ് 17 സർവകലാശാലകളിലേക്ക് സർക്കാർ ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ വിയോജനവും നിഗമനങ്ങളും മുദ്രവച്ച കവറിൽ സുപ്രീംകോടതിക്ക് സമർപ്പിച്ചു. ഇതോടെ ബംഗാളിൽ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഗവർണർ എടുക്കുന്ന ഉറച്ച നിലപാടുകൾ ചർച്ചാവിഷയമായി. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളുടെയും ചാൻസലറായ ഗവർണർ ആനന്ദ ബോസ്, വി.സി സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥികളുടെ പശ്ചാത്തലം വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് സുപ്രീം കോടതിക്ക് റിപ്പോർട്ട് കൈമാറിയത്. 17 സർവകലാശാലകളിൽ കൽക്കട്ട, ജാദവ്പൂർ സർവകലാശാലകളും ഉൾപ്പെടുന്നു.

'ചാൻസലർ കൂടിയായ ഗവർണർ ഇതിനകം 19 സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ള 17 സർവകലാശാലകളുടെ കാര്യത്തിൽ, മുഖ്യമന്ത്രി ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളുടെ ഉദ്യോഗാർഥികളുടെ പശ്ചാത്തലവും യോഗ്യതകളും സൂക്ഷ്മമായ വിലയിരുത്തി വിശ്വസനീയ സ്രോതസ്സുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിൽ ഗവർണർ തന്റെ നിലപാട് സീൽ വെച്ച കവറിൽ സുപ്രീം കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. മറുഭാഗത്തിന്റെ വാദം കൂടി സുപ്രീം കോടതി കേട്ടശേഷം അക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു' എക്സ് ഹാൻഡിലിൽ രാജ്ഭവൻ മീഡിയ സെൽ വ്യക്തമാക്കി. ജസ്റ്റിസ് യു.യു ലളിത് തയ്യാറാക്കിയ ചുരുക്കപ്പട്ടികയിൽ നിന്നാണ് സർക്കാർ വിസി സ്ഥാനാർത്ഥികളുടെ പാനൽ ഗവർണർക്ക് സമർപ്പിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.